qq

കണ്ണൂർ: ചാലാട്ടെ വീട്ടിൽ നിന്നും റിസോർട്ട് ഉടമയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു അവശനാക്കി വഴിയിലുപേക്ഷിച്ച കേസിൽ രണ്ടുപേരെ കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരി അറസ്റ്റു ചെയ്തു. അഴീക്കോട് ആറാംകോട്ടം നാലുമുക്കിൽ കക്കിരിയൻ ഹൗസിൽ പി.വി രഞ്ചിത്ത്കുമാർ (57), മേലെചൊവ്വയിലെ നെല്ലിയോട്ട് വീട്ടിൽ റിനോയ് അനിൽ (29) എന്നിവരാണ് അറസ്റ്റിലായത്. ഇവർ റിസോർട്ട് ഉടമയായ ചാലാട്ടെ ശ്രീനന്ദനത്തിൽ ശ്രീരഞ്ചനെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിസോർട്ട് ഉടമയുടെ മരുമകളുടെ ഭർത്താവായ രഞ്ചിത്ത് കുമാർ വിവാഹമോചന കേസ് നടത്തിക്കൊണ്ടിരിക്കെ ഈ വിഷയത്തിൽ ശ്രീരഞ്ജൻ ഇടപെട്ടതാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.