തിരുവനന്തപുരം:ആർ.ഡി.ഒ കോടതിയിൽ നിന്ന് പണവും സ്വർണവും നഷ്ടമായ സംഭവത്തിൽ സബ്കളക്ടർ മാധവികുട്ടി പ്രാഥമികാന്വേഷണ റിപ്പോർട്ട് കളക്ടർക്ക് കൈമാറി.സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ കളക്ടർ ഉത്തരവിട്ടു.ഇതിനായി അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്,സബ് കളക്ടർ,ഡെപ്യൂട്ടി കളക്ടർ എം.എൽ.എ എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റിയെയും രൂപീകരിച്ചു.ആർ.ഡി.ഒ കോടതികളിലെ തൊണ്ടിമുതലിന്റെ കസ്റ്റോഡിയൻ നിയമപ്രകാരം സീനിയർ സൂപ്രണ്ടുമാരാണ്. 2010 മുതൽ 2019 വരെ കാലയളവിലുള്ള വിവിധ കേസുകളിലെ തൊണ്ടിമുതലുകളിൽ നിന്നാണ് നഷ്ടം സംഭവിച്ചിട്ടുള്ളത്.അതിനാൽ ഈ കാലയളവുകളിലും അതിനു ശേഷവുമുള്ള കസ്റ്റോഡിയൻമാർക്കെതിരെ വിശദമായ അന്വേഷണം നടത്തുമെന്ന് സബ്കളക്ടർ അറിയിച്ചു.സംഭവത്തെക്കുറിച്ച് പേരൂർക്കട പൊലീസും അന്വേഷിക്കുന്നുണ്ട്.