ചേർത്തല: 2022-23 സാമ്പത്തിക വർഷത്തിൽ 650.67 ലക്ഷം രൂപ ചെലവഴിച്ച് 20 കൃഷിശ്രീ സെന്ററുകൾ സംസ്ഥാനത്ത് പുതുതായി ആരംഭിക്കുമെന്ന് മന്ത്റി പി. പ്രസാദ് അറിയിച്ചു. യന്ത്റവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായ കാർഷിക സേവന കേന്ദ്രങ്ങൾ,കാർഷിക കർമ്മസേനകൾ, കസ്​റ്റം ഹയറിംഗ് സെന്ററുകൾ എന്നിവ ശക്തിപ്പെടുത്തി സേവന പ്രവർത്തനങ്ങൾ ഒ​റ്റ കേന്ദ്രത്തിലൂടെ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കാർഷിക യന്ത്റവത്കരണം യാഥാർത്ഥ്യമാക്കുക,ഫലപ്രദമായ രീതിയിൽ വിവിധ പഞ്ചായത്തുകളിലെ കാർഷിക ആവശ്യങ്ങൾ നിറവേ​റ്റുക,കർഷകർക്ക് ആവശ്യമായ നടീൽ വസ്തുക്കൾ,വിത്ത് എന്നിവ ലഭ്യമാക്കുക,കാർഷിക ഉത്പന്നങ്ങളുടെ സംഭരണം,സംസ്‌കരണം,മുല്യവർദ്ധിത ഉത്പന്നങ്ങളാക്കുക എന്നീ പ്രവൃത്തികളിൽ ഏർപ്പെടുക, കാർഷിക യന്ത്റങ്ങളുടെ സർവീസ് സെന്ററായി പ്രവർത്തിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കൃഷിശ്രീ സെന്ററുകൾ പ്രവൃത്തിക്കുക.
ബ്ലോക്ക് അടിസ്ഥാനത്തിലാണ് ഇവ ആരംഭിക്കുന്നത്.