തോപ്പുംപടി: കരുവേലിപ്പടി ആശുപത്രിക്ക് സമീപം കൊച്ചി നഗരസഭയുടെ പഴയ മത്സ്യ കടവ് പ്രദേശം കൈയേറിയുള്ള സ്വകാര്യ വ്യക്തിയുടെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ കൗൺസിലർ ബാസ്റ്റിൻ ബാബുവിന്റെ നേതൃത്വത്തിൽ തടഞ്ഞു. മുൻ കാലങ്ങളിൽ നഗരസഭാ കടവ് ലേലം ചെയ്ത് കൊടുത്തിരുന്നു. പിന്നീട് നഗരസഭാ ലേലം നിറുത്തിയതോടെ സ്വകാര്യവ്യക്തി സ്ഥലം കൈയേറാനുള്ള ശ്രമങ്ങൾ തുടങ്ങി . പല തവണ ഇത് തുടർന്നതോടെ കൊച്ചി നഗരസഭാ സ്ഥലത്ത് കുട്ടികൾക്കായി പാർക്ക് സ്ഥാപിക്കണമെന്ന് പ്രദേശത്തെ തക്യാവ് റസിഡന്റ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ല. കഴിഞ്ഞ ദിവസം സ്ഥലത്ത് അനധികൃതമായി കെട്ടിടം നിർമ്മിക്കാൻ ശ്രമം നടന്നതോടെയാണ് കൗൺസിലർ ഇടപെട്ടത്.