
ആലുവ: കന്നുകാലി മോഷ്ടാവായ അറവുശാലക്കാരൻ പൊലീസ് പിടിയിൽ. കന്നുകാലികളെ മോഷ്ടിക്കുന്ന അശോകപുരം കൊടികുത്തുമല പുത്തൻപുരയിൽ ഷമീറാണ് (37) ആലുവ പൊലീസിന്റെ പിടിയിലായത്. ഇയാളും പ്രായപൂർത്തിയാകാത്തയാളും ചേർന്നാണ് ആലുവ, കളമശേരി ഭാഗങ്ങളിൽനിന്ന് എട്ട് കന്നുകാലികളെ മോഷ്ടിച്ചത്. അഞ്ചെണ്ണത്തിനെ കശാപ്പ് ചെയ്ത് വില്പന നടത്തി. പകൽ കന്നുകാലികളെ കണ്ടുവച്ച് രാത്രി ഒരു മണിയോടെ ഷമീറിന്റെ ഓട്ടോറിക്ഷയിൽ കൊണ്ടുപോവുകയാണ് പതിവ്. പുലർച്ചെ കശാപ്പ് ചെയ്യും. പുതിയ മോഷണത്തിന് തയ്യാറെടുക്കുമ്പോഴാണ് പ്രതി പിടിയിലാകുന്നത്.
ഇൻസ്‌പെക്ടർ എൽ. അനിൽകുമാർ, എസ്.ഐ എം.എസ്.ഷെറി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എ.എം.ഷാനിഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.