നെടുങ്കണ്ടം : ചതുരംഗപ്പാറയിൽ മാൻകുത്തിമേട് ഭാഗത്ത് സ്വകാര്യ വ്യക്തി കൈയേറിയ 80 എക്കറോളം സർക്കാർ പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചു.കൈയേറി സ്ഥാപിച്ച വേലികൾ പ്രദേശത്തു നീക്കം ചെയ്തു. മാൻകുത്തിമേട് ആദിവാസി കോളനിക്ക് സമീപം തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ഭൂമിയിലാണ് കൈയേറിയത്. പുൽമേടും പാറ തരിശും ഉൾപ്പെടുന്ന ഭൂമി കൈയറി ഇരുമ്പ് വേലികളും, ചെറിയ കെട്ടിടങ്ങൾ എന്നിവയാണ് നിർമിച്ചിരുന്നത്. പ്രദേശത്ത് സർക്കാർ ഭൂമി കൈയേറി നിർമാണങ്ങൾ നടത്തുന്നതായി ചതുരംഗപ്പാറ വില്ലേജ് ഓഫീസർക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തുടർന്ന് ചതുരംഗപ്പാറ വില്ലേജ് ഓഫീസർ വിശദമായ റിപ്പോർട്ട് ഉടുമ്പൻചോല തഹസിൽദാർക്ക് നൽകിയിരുന്നു. കൈയേറ്റം നടന്നതായി ബോദ്ധളപെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചുപിടിച്ചത്.