തൊടുപുഴ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ പൊലീസ് സ്റ്റേഷനു മുമ്പിൽ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിച്ചു. ലീഗ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി പൊലീസ് സ്റ്റേഷന് മുന്നിൽ എത്തിയപ്പോൾ സ്റ്റേഷനു മുമ്പിൽ പൊലീസ് തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി. തുടർന്ന് പ്രവർത്തകർ ലുക്ക് ഔട്ട് നോട്ടീസ് ബാരിക്കേടിലും, കവാടത്തിലും പതിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ ഉദ്ഘാടനം ചെയ്തു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമാണെന്നും മുഖ്യമന്ത്രിയുടെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ജിഷാൻ ആവശ്യപ്പെട്ടു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച്. സുധീറിന്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി നിസാർ പഴേരി സ്വാഗതം ആശംസിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം ഇ.എ.എം അമീൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ പി.എം. നിസാമുദ്ദീൻ, അൻഷാദ് കുറ്റിയാനി, ഡോ. കെ.എം. അൻവർ, ഒ.ഇ. ലത്തീഫ്, മുഹമ്മദ് ഷഹിൻഷാ, സൽമാൻ ഹനീഫ്, അൻസാരി മുണ്ടയ്ക്കൻ, സംസ്ഥാന കൗൺസിൽ അംഗം റിയാസ് പടിപ്പുരയ്ക്കൽ, നിയോജക മണ്ഡലം ഭാരവാഹികളായ അലിയാർ ടി.എസ്, സി.ജെ. അൻഷാദ്, പി.ഇ. നൗഷാദ്, സി.കെ. നസീർ, വി.എം. ജലീൽ, നേതാക്കളായ പി.കെ. മൂസ, എം.എം.എ ഷുക്കൂർ, ഇബ്രാഹിം കപ്രാട്ടിൽ, റഫീഖ് മുരിക്കാശ്ശേരി, പി.എം. ബാവ, എം.എ. സബീർ, പി.എ. നജീബ്, സൽമാൻ എസ്.എ, കെ.ഐ. ഷാജി, ഷാഹുൽ കപ്രാട്ടിൽ എന്നിവർ സംസാരിച്ചു.