പീരുമേട്:കേരളത്തിലേക്ക് കടത്താൻ വീട്ടിൽ സൂക്ഷിച്ചിരുന്ന പത്തു കിലോ കഞ്ചാവ് പിടികൂടി. ഒരു സ്ത്രീ ഉൾപ്പെടെ ഏഴുപേർ ഗൂഡ ല്ലൂർ പൊലീസ് പിടിയിലായി. കുമിളിക്ക് സമീപംഗൂഡല്ലൂരിൽ ഒരു വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട് ഗൂഡല്ലൂർസ്വദേശികളായ അർച്ചന( 34 )ജനാധിപതി (34 )ശെൽവം (36), അരുൺ (37) , അഖിലൻ(23), നന്ദകുമാർ(18), പെരുമാൾ (27 ) എന്നിവരാണ് പിടിയിലായത് മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് തമിഴ്‌നാട് പൊലീസ് പറഞ്ഞു . ആന്ധ്രയിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് കമ്പം ഗൂഡല്ലൂരിലെ പല വീടുകളിലും സൂക്ഷിച്ചാണ് കേരളത്തിലെ ആവശ്യക്കാർക്ക് സംഘം വില്പന നടത്തിയിരുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും എത്തുന്നവർക്ക് ഇവർ ഇവിടെ നിന്നും കഞ്ചാവ് കൊടുത്തിരുന്നു. അതിർത്തി പ്രദേശമായ കുമളി , വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ, പഞ്ചായത്തുകളിൽ വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ഇടനിലക്കാർ മുഖേന വില്പന നടത്തുകയാണ് ഇവരുടെ ലക്ഷ്യം 5 ഗ്രാം,10 ഗ്രാം വീതുള്ള പായ്ക്കറ്റിലാക്കിയാണ് വിൽപ്പനക്കെത്തിച്ചിരുന്നത്.. അടുത്ത കാലത്ത് ഇതാദ്യമായാണ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഒരുമിച്ചു ഇത്രയും പേർ അറസ്റ്റിലാകുന്നത് .കൂടല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ പിച്ചെപാണ്ട്യന്റെ നേതൃ ത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത് .