പീരുമേട്: ഏറെ പ്രതീക്ഷയോടെ ആരംഭിച്ച വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതിൽ ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ അതൃപ്തി രേഖപ്പെടുത്തി. എയർസ്ട്രിപിൽ രണ്ടുതവണ ചെറുവിമാനം പറത്താൻ ശ്രമിച്ചിട്ടുംദൗത്യം പരാജയപ്പെടുകയായിരുന്നു.പരീക്ഷണ പറക്കലിന് എസ് ഡബ്ലിയു 80 എന്ന ചെറുവിമാനമായിരുന്നു.ലാൻഡിങ് തടസ്സമായത് മൂടൽമഞ്ഞുംമൺതിട്ടയുമായിരുന്നു . രണ്ടാമത്തെ ദൗത്യം ഈ മാസം 11 നാണ് പരാജയപ്പെട്ടത് .തുടർന്ന് ഉടൻ പണി പൂർത്തിയാക്കുമെന്ന് പെരുമരാമത്ത് അറിയിച്ചെങ്കിലും ഇതുവരെയും പണികൾ പൂർത്തിയാകാത്തതിനാൽ ഇത് സംബന്ധിച്ച് അർജുൻ പാണ്ട്യൻ വിശദാംശങ്ങൾ തേടി. പത്തു ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥൻമാരുടെ യോഗത്തിൽ കർശന നിർദ്ദേശം നല്കി.പത്തുദിവസത്തിനുള്ളിൽ പണിതീർക്കുമെന്നാണ് ആദ്യതവണ പരീക്ഷണ പറക്കൽ പരാജയപ്പെട്ടപ്പോൾ പൊതുമരാമത്ത് അധികൃതർ അറിയിച്ചിരുന്നത്.
സത്രം എയർസ്ട്രിപ്പിൽആദ്യ തവണ വിമാനമിറക്കുന്നത് പരാജയപ്പെട്ടതോടെ റൺവേയ്ക്ക് എതിർ ദിശയിലെ കുന്ന് ഇടിച്ചു നിരത്താനും റൺവേയുടെ നിർമാണം പൂർത്തീകരിക്കാനും എയർഫോഴ്‌സ് അധികൃതർ നിർദേശം നൽകിയിരുന്നു. എന്നാൽ . കഴിഞ്ഞ ദിവസവും എയർ ഫോഴ്‌സിന്റെ ചെറുവിമാനം സത്രം എയർസ്ട്രിപ്പിൽ ഇറക്കാനാവാതെ വന്നതോടു കൂടിയുമാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചില്ല എന്ന എയർഫോഴ്‌സ് അധികൃതരുടെ അറിയിപ്പിനെ തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കുന്നതിനായാണ് ഉദ്യോഗസ്ഥരുടെയും കോൺട്രാക്ടറുടെയും യോഗം വിളിച്ച് ചേർത്തത്.
പത്ത് ദിവസത്തിനകം പൂർത്തിയാക്കണം
നിർമ്മാണപ്രവർത്തനങ്ങൾ വരുന്ന പത്ത് ദിവസത്തിനകം തന്നെ പൂർത്തീകരിക്കണമെന്ന് സന്ദർശനത്തിന് ശേഷം നടന്ന യോഗത്തിൽ അർജുൻ പാണ്ഡ്യൻ നിർദേശിച്ചു നിർമ്മാണപ്രവർത്തനങ്ങൾ വൈകുന്നതിൽ ഖേദം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സത്രം എയർസ്ട്രിപ്പ് സന്ദർശന ശേഷം വണ്ടിപ്പെരിയാർ മൗണ്ട് എസ്റ്റേറ്റ് ഓഫീസിൽ വച്ചാണ് യോഗം വിളിച്ച് ചേർത്തത് എൻ.സി.സി. ഉദ്യോഗസ്ഥർ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്തു