
ഹൈദരാബാദ്: തെലങ്കാനയിൽ 17 കാരി കൂട്ട മാനഭംഗത്തിനിരയായ സംഭവത്തിൽ പീഡനം നടന്ന ബെൻസ് കാർ എം എൽ എയുടേതാണെന്ന് തിരിച്ചറിഞ്ഞു. എം എൽ എ യുടെ മകനും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പൊലീസ് തന്നെയാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് കാറിന്റെ ഉടമസ്ഥതയിലും വ്യക്തത വരുത്തിയത്. സംഭവത്തിൽ ഇതുവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതികളാരും കാറിൽ ഉണ്ടായിരുന്നില്ലെന്നും അവർ അടുത്തുള്ള ഒരേ കഫേയിൽ ഇരിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി എം എൽ എയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പങ്കില്ലെന്ന് തന്നെയാണ് എം എൽ എയുടെ കുടുംബം വാദിക്കുന്നത്. പാർട്ടിയ്ക്ക് ശേഷം എം എൽ എയുടെ മകനെ ഒരു ബന്ധുവാണ് തിരികെ കൂട്ടിക്കൊണ്ടുപോയതെന്നും അവർ പറയുന്നു.
അതിക്രമം നടത്തിയവർക്കെതിരെ കൂട്ടബലാൽസംഗത്തിനും പോക്‌സോ വകുപ്പനുസരിച്ചും പൊലീസേ കേസെടുത്തിട്ടുണ്ട്. എം എൽ എയുടെ മകനും ന്യൂനപക്ഷ ബോർഡ് ചെയർമാനും പങ്കെടുത്ത ഒരു പാർട്ടിയിൽ പെൺകുട്ടി പങ്കെടുത്തിരുന്നു.
പാർട്ടിയ്ക്ക് ശേഷം പെൺകുട്ടിയെ പ്രതികൾ കാറിൽ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. കുട്ടിയോട് പ്രതികൾ മോശമായി പെരുമാറിയെന്നും കുട്ടിയുടെ കഴുത്തിലടക്കം പരിക്കേൽപ്പിച്ചെന്നും കുട്ടിയുടെ അച്ഛൻ അറിയിച്ചു. അതേസമയം പെൺകുട്ടിയും പ്രതികളും ഒന്നിച്ചു നടന്നുപോകുന്ന സി സി ടി വി ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
#Exclusive on #Hyderabad minor gang rape: CCTV footage from outside the Jubilee Hills pub on May 28 shows the victim talking to a group of boys who then accompany her. Victim revealed that the boys offered her a lift back home in their car. 1/3 pic.twitter.com/7sP8Ev26yH
— Krishnamurthy (@krishna0302) June 3, 2022
അഞ്ച് പ്രതികളെയും ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് തെലങ്കാന ബിജെപി ആവശ്യപ്പെട്ടു. എഐഎംഐഎം പാർട്ടി എംഎൽഎയുടെ മകനാണ് പ്രതികളിലൊരാൾ. സംഭവത്തിൽ അസദുദ്ദീൻ ഒവൈസിയും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും വിശദീകരണം നൽകണമെന്ന് ബിജെപി നേതാവ് കൃഷ്‌ണ സാഗർ റാവു ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതി പൊലീസ് നേരെ അന്വേഷിക്കുന്നില്ലെന്നും റാവു പറഞ്ഞു.