
ലക്നൗ: രണ്ട് പെൺകുട്ടികളെ പ്രസവിച്ചതിന്റെ പേരിൽ സ്ത്രീക്ക് ക്രൂര മർദനം. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം നടന്നത്. ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
'ആൺകുട്ടിക്ക് ജന്മം നൽകിയില്ലെന്നാരോപിച്ച് ഭർത്താവും ബന്ധുക്കളും ചേർന്ന് എന്നെ ക്രൂരമായി മർദിച്ചു. രണ്ടാമതും പെൺകുട്ടി ജനിച്ചതോടെയാണ് ഉപദ്രവം കൂടിയത്. മർദനം സഹിക്കാനാവാതെയാണ് ജോലിയ്ക്ക് പോയിത്തുടങ്ങിയത്.' - സ്ത്രീ പറഞ്ഞു.
രണ്ട് സ്ത്രീകൾ ഇവരെ മര്‍ദിക്കുന്നതും ആ സമയം വേദനകൊണ്ട് കരയുന്ന ഇവര്‍ വെറുതെ വിടാൻ അപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം. സ്ത്രീയുടെ പരാതിയിൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മഹോബ പൊലീസ് സൂപ്രണ്ട് സുധ സിംഗ് പറഞ്ഞു.