kk

കൊച്ചി : ആലുവയിൽ കുട്ടികളെ പുഴയിലെറിഞ്ഞ ശേഷം ഒപ്പം ചാടിയ പിതാവും മരിച്ചു. പാലാരിവട്ടം കളവത്തുപറമ്പ് റോഡിൽ തുരാട്ടുപറമ്പ് വീട്ടിൽ ടി.എച്ച്. ഉല്ലാസ് ഹരിഹരൻ,​ മകൾ പ്ലസ് വൺ വിദ്യാർത്ഥിനി കൃഷ്ണപ്രിയ,​ മകൻ ഏഴാം ക്ലാസ് വിദ്യാർത്ഥി ഏകനാഥ് എന്നിവരാണ് മരിച്ചത്.

വൈകിട്ട് നാലരയോടെ ആലുവ ശിവക്ഷേത്രത്തിന് പോകുന്ന നടപ്പാലത്തിന് മുകളിൽ നിന്ന് പിതാവ് രണ്ടു കുട്ടികളെ പുഴയിൽ എറിയുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. 16 വയസുള്ള പെൺകുട്ടിയെയും 13 വയസുള്ള ആൺകുട്ടിയെയുമാണ് ഇയാൾ പുഴയിലേക്ക് എറിഞ്ഞത്. ആദ്യം ആൺകുട്ടിയെ പുഴയിലേക്ക് എടുത്തിടുകയായിരുന്നു,​ ഇത് കണ്ട് കരയുകയായിരുന്ന പെൺകുട്ടിയെയും ബലം പ്രയോഗിച്ച് എടുത്തിട്ട ശേഷം പിതാവും ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഫയർഫോഴ്സ് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി കുട്ടികളെ കരയ്ക്കെത്തിച്ചു. ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പിതാവിന്റെ മൃതദേഹം കണ്ടെടുത്തത്.