
ലക്‌നൗ: യു.പിയിൽ ഹാപ്പൂരിൽ പടക്കനിർമ്മാണ വ്യവസായശാലയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ 13 പേർ മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അതിശക്തമായ സ്‌ഫോടനത്തിൽ ഫാക്‌ടറിയുടെ സമീപമുളള മറ്റ് ഫാക്‌ടറികൾ വരെ തകരുന്ന സാഹചര്യമാണ് ഉണ്ടായത്. അടുത്തുളള ഫാക്‌ടറികളുടെ മേൽക്കൂരകൾ തകർന്നുവീണു. സ്‌ഫോടനശബ്‌ദം കേട്ട് ജനങ്ങൾ പ്രാണരക്ഷാർത്ഥം ഇറങ്ങിയോടുന്നതും ദൃശ്യങ്ങളിൽ കാണാം.
CCTV visuals of blast at a chemical factory in UP's Hapur. 13 people have died while at least 15 with burn injuries in varying degrees are being treated at hospitals in Delhi and Meerut. Police trying to apprehend factory owner Dilshad, a resident of Delhi. pic.twitter.com/8BjZszcuGa— Piyush Rai (@Benarasiyaa) June 5, 2022
 
ഹാപ്പൂരിലെ ധോലാനയിൽ യുപിഎസ്ഐഡിസി ഇൻഡസ്‌ട്രിയൽ ഏരിയയിലാണ് 13 പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവമുണ്ടായത്. മൂന്ന് മണിക്കൂറോളം സമയമെടുത്താണ് അഗ്‌നിശമന സേന തീ കെടുത്തിയത്. മാനംമുട്ടെ തീനാളവും പുകയും ഉയരുന്ന വീഡിയോകളും സ്‌ഫോടനത്തിന്റെ ഭീകരത വ്യക്തമാക്കുന്നതാണ്.
Unfortunately blast at a factory in near Hapur area 25 people are dead and approx 40 heavy injured .. pic.twitter.com/LgyoytfUWD— Sachin Thakur (@SachinT22103268) June 5, 2022
 
ഡൽഹിയിൽ നിന്നും 80 കിലോമീറ്റർ അകലെയുളള ഈ ഫാക്‌ടറി ഇലക്‌ട്രിക്കൽ സാധന നിർമ്മാണത്തിന് ലൈസൻസുളളതാണ്. എന്നാൽ പടക്കനിർമ്മാണമാണ് നടന്നിരുന്നത്. ഫാക്‌ടറി ഉടമയുടെ പേരിൽ പൊലീസ് കേസെടുത്തു. ഇയാളെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. രാഷ്‌ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ സംഭവത്തിൽ അനുശോചിച്ചു. വിദഗ്ദ്ധരെ ഉപയോഗിച്ച് സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഉത്തർ പ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്‌ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവിട്ടു.