modi

ന്യൂഡൽഹി: ഇന്ത്യയിലെത്തിയ ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയെ കൂടാതെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും ഹുസൈൻ അമീർ അബ്ദുല്ലഹിയാൻ ചർച്ച നടത്തി.

ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക വിരുദ്ധ പ്രസ്താവനയ്ക്ക് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ മുസ്ലീം രാഷ്ട്ര പ്രതിനിധിയാണ് ഇറാൻ വിദേശകാര്യമന്ത്രി. ഇന്ത്യയുടെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും അടുത്തിടെയുണ്ടായ പ്രവാചക വിരുദ്ധ പ്രസ്താവനകളും ചർച്ചയുടെ ഭാഗമായെന്ന് ഇറാൻ പിന്നീട് വ്യക്തമാക്കി.

Was happy to receive Foreign Minister Hossein Amirabdollahian for a useful discussion on further development of Centuries-old civilizational links between India and Iran. Our relations have mutually benefited both the countries and have promoted regional security and prosperity. pic.twitter.com/Ef5Sbtj7Gb

— Narendra Modi (@narendramodi) June 8, 2022

അതേസമയം നൂപുർ ശർമ്മയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസിന്റെ വക്താവ് രംഗത്തെത്തി. എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും പുലർത്തണമെന്നാണ് യു.എൻ ആവശ്യപ്പെടുന്നതെന്ന് യു.എൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ദുജാറിക് വ്യക്തമാക്കി. വിവാദ പരാമർശം സംബന്ധിച്ച് പാകിസ്ഥാനി മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പ്രവാചകനെതിരായ പരാമർശത്തിനെതിരെ താലിബാനും രംഗത്ത് വന്നു. ഇസ്ലാമിനെ അധിക്ഷേപിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്ന മതഭ്രാന്ത് ഇന്ത്യൻ സർക്കാർ അനുവദിക്കരുതെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു.
അഫ്ഗാനിസ്ഥാനെ കൂടാതെ ഇറാഖ്, ഇറാൻ, ഖത്തർ, സൗദി അറേബ്യ, ഒമാൻ, യു.എ.ഇ, ജോർദ്ദാൻ, കുവൈറ്റ്, പാകിസ്ഥാൻ, ബഹ്‌റൈൻ, മാലിദ്വീപ്, ലിബിയ, തുർക്കിയെ, ഇന്തോനേഷ്യ തുടങ്ങി 15ഓളം രാജ്യങ്ങളാണ് വിവാദ പരാമർശത്തിനെതിരെ തങ്ങളുടെ പ്രതിഷേധം ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചത്.