
തിരുവനന്തപുരം പ്രശസ്ത ബാലസാഹിത്യകാരി വിമല മേനോൻ (76) അന്തരിച്ചു. ഇന്ന് വൈകിട്ട് ആറുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം മുളവന ജംഗ്ഷൻ കോസലത്തിൽ പരേതനായ യു.ജി. മേനോന്റെ ഭാര്യയാണ്. സംസ്കാരം നാളെ (ഞായർ) വൈകിട്ട് മൂന്നരയ്ക്ക് തൈക്കാട് ശാന്തിക കവാടത്തിൽ. ഭൗതീക ദേഹം നാളെ രാവിലെ 9.45 മുതൽ 10.15 വരെ കവടിയർ ചെഷയർ ഹോമിലും 10.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ സ്വവസതിയിലും പൊതുദർശനത്തിന് വയ്ക്കും.
കേരള സ്‌റ്റേറ്റ് ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും വിരമിച്ചു. വെങ്ങാനൂരിൽ ഭിന്ന ശേഷികുട്ടികൾക്കായി പ്രവർത്തിക്കുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിന്റെ പ്രിൻസിപ്പാളായി സേവനം അനുഷ്ഠിച്ചു. 21 വർഷം ചെഷയര്‍ ഹോംസ് ഇന്ത്യ തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറിയായിരുന്നു. ഒരാഴ്ച പഞ്ചതന്ത്രം, പിറന്നാള്‍ സമ്മാനം, മണ്ണാങ്കട്ടയും കരീലയും, ഒളിച്ചോട്ടം, സൂര്യനെ വലംവച്ച പെണ്‍കുട്ടി, ഡിസ്‌നികഥകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
1945ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ രാഘവപ്പണിക്കരുടെയും ഭാനുമതിയമ്മയുടെയും മകളായാണ് ജനനം. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ വിമല കോളേജ് എന്നിവിടങ്ങളില്‍ പഠനം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. സംസ്ഥാന ബാലസാഹിത്യ അവാർഡ്, കൈരളി ബുക്ക് ട്രസ്റ്റ് അവാര്‍ഡ്, എസ്.ബി.ടി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മക്കൾ :ശ്യാം ജി. മേനോൻ, യമുന മേനോൻ.