kk

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ചയും ചോദ്യം ചെയ്യും. ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചതായി ഇ.ഡി അറിയിച്ചു. നാളെ ചോദ്യം ചെയ്യലുണ്ടാവില്ല.

ബുധനാഴ്ച രാവിലെ 11.35ഓടെയാണ് രാഹുൽ ഗാന്ധി ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി എത്തിയത്. ഇതു വരെ ഏകദേശം 30 മണിക്കൂറോളമാണ് രാഹുലിനെ ചോദ്യം ചെയ്‌തത്. ഇ.ഡി അസിസ്റ്റന്റ് ഡയറക്‌ടറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

രാഹുലിന്റെ ഇന്നത്തെ ചോദ്യം ചെയ്യലിനിടെ ഇ.ഡി ഓഫീസിലേക്ക് മാർച്ച് നടത്താനുള്ള കോൺഗ്രസ് നേതാക്കളുടെ ശ്രമം സംഘർഷാവസ്ഥയിലെത്തിയിരുന്നു. എ.ഐ,​സി.സി ആസ്ഥാനത്ത് . കയറി നേതാക്കാളെ പൊലീസ് കസ്റ്റഡിയിലെടുത്തതാണ് സംഘർഷം സൃഷ്ടിച്ചത്. എന്നാൽ എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസ് നടപടിയുണ്ടായിട്ടില്ലെന്ന് സ്‌പെഷ്യൽ കമ്മിഷണർ ഡോ. സാഗർ പ്രീത് ഹൂഢാ വിശദീകരിച്ചു. സംഘര്‍ഷ സാധ്യത കണകക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വിവരിച്ചു

രാഹുലിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിന് മുന്നേ തന്നെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് കയറി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ സംഘ‍ർഷത്തിലേക്കാണ് നയിച്ചത്. കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് പൊലീസ് കയറിയതിൽ ശക്തമായ പ്രതിഷേധം ഉയർത്തി പ്രവർത്തകരും നേതാക്കളും നിലയുറപ്പിച്ചു. ഛത്തീസ്ഘട്ട് മുഖ്യമന്ത്രി ഭൂപേഷ് ബാഗലടക്കമുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. . എന്നാൽ പൊലീസ് എഐസിസി ഓഫീസ് ആക്രമിച്ചെന്നായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്.അതേസമയം നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കെതിരെ തെളിവുണ്ടെന്നാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നിഴൽ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാൻ രാഹുൽ ഗാന്ധിക്കായില്ലെന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ പക്ഷം. ഡോടെക്സ് മെർക്കൻഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ധി ഒരു ലക്ഷം രൂപ കമ്മീഷൻ നല്‍കിയെന്നും ഇക്കാര്യത്തിൽ തെളിവുണ്ടെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം.