accident

ആറ്റിങ്ങൽ: കുടുംബപ്രശ്നത്തെ തുടർന്ന് ടാങ്കർ ലോറിയിൽ കാർ ഇടിച്ച് ഗൃഹനാഥനും മകനും ജീവനൊടുക്കിയ സംഭവത്തിൽ വില്ലത്തിയായത് ഭാര്യ ശിവകല. പത്തുവർഷം മുമ്പ് മല്ലമ്പറക്കോണത്ത് 'മദർതെരേസ" എന്ന സ്‌കൂൾ പ്രകാശ് നടത്തിയിരുന്നു. ഇവിടെ ഡാൻസ് ടീച്ചറായെത്തിയ നെടുമങ്ങാട് സ്വദേശിയായ ശിവകല പ്രകാശുമായി അടുപ്പത്തിലായി. തുടർന്ന് ആദ്യഭർത്താവിനെ ഉപേക്ഷിച്ച് മകളുമായി പ്രകാശിനൊപ്പം താമസിക്കുകയായിരുന്നു. അതിനിടെ സ്‌കൂൾ നടത്തിപ്പിൽ വൻ കടബാദ്ധ്യതയുണ്ടായി. തുടർന്ന് മല്ലമ്പറക്കോണത്തെ കുടുംബവീടും വസ്തുവും വിറ്റ് കടം വീട്ടിയ ശേഷം ഇവർ തിരുവനന്തപുരം നഗരത്തിലേക്ക് താമസം മാറി. നാലുവർഷമായി വട്ടിയൂർക്കാവിലെ വാടകവീട്ടിലാണ് താമസം. ആറുമാസം മുമ്പാണ് ശിവകല ബഹ്റിനിലേക്ക് പോയത്. ഇതിനു ശേഷമാണ് പ്രശ്നങ്ങളുണ്ടായത്.


 കാർ ഓടിച്ചു കയറ്റിയെന്ന് ടാങ്കർ ഡ്രൈവർ
അപകടത്തെപ്പറ്റി ടാങ്കർ ഡ്രൈവർ തൃശൂർ സ്വദേശി ഡേവിഡ് പൊലീസിന് നൽകിയ മൊഴിയാണ് വഴിത്തിരിവായത്. മാമത്തെ പമ്പുകഴിഞ്ഞപ്പോൾ വലതു വശത്തുകൂടി അമിത വേഗത്തിലെത്തിയ കാർ ടാങ്കറിലിടിപ്പിച്ചെന്നാണ് ഡേവിഡ് പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫേസ് ബുക്ക് പോസ്റ്റും വാട്സ്ആപ്പ് സ്റ്റാറ്റസും കണ്ടെത്തിയത്.