yogini-ekadasi

ആഷാഡ മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണ് യോഗിനി ഏകാദശി. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയിൽ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂർണ്ണഫലസിദ്ധി നൽകുമെന്നാണ് ഐതിഹ്യം. ഏകാദശമി വ്രതത്തിൽ ദശമി,ഏകാദശി,ദ്വാദശി എന്നീ മൂന്ന് ദിനങ്ങൾ വളരെ പ്രധാന്യമർഹിക്കുന്നു.

ദശമിഏകാദശിദ്വാദശി എന്നീ മൂന്ന് ദിനങ്ങൾ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമർഹിയ്ക്കുന്നു. ദശമിനാളിൽ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളിൽ പൂർണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിനു സാധിയ്ക്കാത്തവർക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്‌ഠിയ്ക്കാം. ഗോതമ്പ് കൊണ്ടുള്ള ലളിത വിഭവങ്ങളും പയർ പുഴുക്ക്, പഴവർഗ്ഗങ്ങൾ എന്നിവയും ഭക്ഷിയ്ക്കാം.

ഏകാദശിനാളിൽ വിഷ്ണുക്ഷേത്രദർശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തിൽ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമ മന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം. ദ്വാദശിനാളിൽ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയിൽ തുളസീതീർത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തിൽ തുളസീതീർത്ഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്. അതിനുസാധിയ്ക്കാത്തവർക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം.

ദ്വാദശി കഴിയുന്നതിനുമുൻപ് തുളസീതീർത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂർത്തത്തിൽ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത്.

യോഗിനി ഏകാദശിയുടെ ഐതിഹ്യം

ധനേശ്വരനായ കുബേരന്റെ ആസ്ഥാനമാണ് അളകാപുരി. ഹേമൻ ആയിരുന്നു അവിടുത്തെ തോട്ടക്കാരൻ. അയാൾ ദിവസവും മാനസ സരസിൽനിന്നും ശിവപൂജക്ക് പുഷ്പങ്ങൾ കൊണ്ടുവന്നിരുന്നു. ഒരു ദിവസം ഭാര്യയോട് ഒത്തിരുന്നതിനാൽ പൂജക്ക് വേണ്ട പുഷ്പങ്ങൾ എത്തിക്കാൻ താമസിച്ചു. അതിനാൽ കുബേരന്റെ ശാപം ഏറ്റ് ഹേമൻ കുഷ്ഠരോഗി ആയി.

ഹേമൻ മാർക്കണ്ഡേയ മഹർഷിയോട് തന്റെ സങ്കടം പറഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഹേമൻ യോഗിനി ഏകാദശി അനുഷ്ഠിക്കാൻ തുടങ്ങി. കുറച്ചു കാലങ്ങൾക്കുശേഷം യോഗിനി ഏകാദശി വ്രതത്തിലൂടെ ഹേമൻ അസുഖത്തിൽ നിന്നും വിമുക്തി നേടാനായി.