aqaba

അമാൻ: ജോർദാൻ തുറമുഖമായ അഖാബയിലുണ്ടായ വിഷവാതകചോർച്ചയിൽ പത്ത് മരണം. 250 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. വാതകം അടങ്ങിയ ടാങ്ക് കപ്പലിലേക്ക് മാറ്റുന്നതിനിടെ തെന്നിമാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ജോർദാനിലെ ആശുപത്രികൾ നിറഞ്ഞതിനാൽ താത്കാലിക ആശുപത്രി തുറന്നിട്ടുണ്ട്. ക്ളോറിൻ വാതകമാണ് ചോർന്നതെന്നാണ് പ്രാഥമിക നിഗമനം.

Poisonous gas leak , Jordanian port of aqaba. Ten people have been killed and more than 251 others injured by a toxic gas leak at Jordan's Red Sea port of Aqaba. pic.twitter.com/yR4CTNaJH5

— Jahidhussain (@JahidHussain2) June 27, 2022

പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയ ശേഷം അധികൃതർ തുറമുഖം അടച്ചശേഷം സീൽ വച്ചു. വാതക ചോർച്ച കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചിട്ടുള്ള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചെന്നും തുറമുഖ അധികൃതർ വ്യക്തമാക്കി. തുറമുഖത്തിന് ഏറ്റവും അടുത്തുള്ള ജനവാസ കേന്ദ്രം ഏകദേശം 25 കിലോമീറ്റർ അകലെയായതിനാലാണ് അപകട സാദ്ധ്യത ഇത്രയേറെ കുറഞ്ഞതെന്നാണ് വിലയിരുത്തൽ. ജനങ്ങളോട് കഴിവതും ജനലുകളും വാതിലുകളും പൂട്ടി വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ ആരോഗ്യ വിദഗ്ദ്ധർ ആവശ്യപ്പെട്ടു.

സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ജോർദാൻ സർക്കാർ ഉത്തരവിട്ടു. ജനങ്ങളെ സംഭവസ്ഥലത്ത് നിന്നും ഒഴിപ്പിച്ചെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജോർദാൻ സർക്കാർ വാ‌ർത്താകുറിപ്പിൽ അറിയിച്ചു. ജോർദാനിലെ ഏക തുറമുഖമാണ് അഖാബ.