dubai

ദുബായ് : ദുബായിൽ ജൂലായ് ഒന്നു മുതൽ കടകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ക്യാരി ബാഗുകൾക്കും 25 ഫിൽസ് ചാർജ് ഈടാക്കും. പ്ലാസ്റ്റിക് അടക്കമുള്ള കവറുകൾക്ക് പണം നൽകണം. ഓൺലൈൻ ഡെലിവറികൾക്ക് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ സ്ഥാപനങ്ങൾ ഒഴിവാക്കിയേക്കും.

രണ്ട് വർഷത്തിനുള്ളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. കടകളിൽ കവറുകളുമായി എത്തുകയോ, കവറുകൾ പണം നൽകി വാങ്ങുകയോ വേണം. ഇതോടെ കോട്ടൺ, പേപ്പർ ബാഗുകളിലേക്ക് ആളുകൾ മാറുമെന്നാണ് കരുതുന്നത്. റസ്റ്ററന്റുകൾ, തുണിക്കടകൾ തുടങ്ങിയ എല്ലാ കടകൾക്കും പ്ലാസ്റ്റിക് ബാഗ് നിയന്ത്രണം ബാധകമാണ്.