modi

ബെർലിൻ: ജർമനിയിൽ നടന്ന ജി7 ഉച്ചകോടിയിൽ ലോക നേതാക്കളുമായി സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമൊത്ത് ചായകുടിച്ച് സൗഹൃദം പങ്കിടുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധനേടുകയാണ്. ഇരുവരും ആലിംഗനം ചെയ്യുന്നതിന്റെയും സംഭാഷണത്തിൽ ഏർപ്പെടുന്നതിന്റെയും വിവിധ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായും മോദി സൗഹൃദ സംഭാഷണം നടത്തി.

modi

ജസ്റ്റിൻ ട്രൂഡോയുമായി കൈകോർത്ത് സംസാരിക്കുന്നതിനിടെ ജോ ബൈഡൻ പുറകിലൂടെയെത്തി മോദിയെ തട്ടിവിളിക്കുന്നതിന്റെയും പിന്നാലെ പ്രധാനമന്ത്രി ബൈഡനുമായി കൈകോർത്ത് സൗഹൃദം പങ്കിടുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു.

#WATCH | US President Joe Biden walked up to Prime Minister Narendra Modi to greet him ahead of the G7 Summit at Schloss Elmau in Germany.

(Source: Reuters) pic.twitter.com/gkZisfe6sl

— ANI (@ANI) June 27, 2022
modi

modi

ഏഴ് ലോകനേതാക്കൾ വിവിധ വിഷയങ്ങൾ ചർച്ചചെയ്യുന്ന ജി7 ഉച്ചകോടിയിൽ മോദിയ്ക്ക് പുറമേ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, യു കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ജർമൻ ചാൻസലർ ഒലാഫ് സ്കോൾസ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ ഷുഗ എന്നീ നേതാക്കളാണ് പങ്കെടുക്കുന്നത്. റഷ്യയുടെ യുക്രെയിൻ അധിനിവേശം, ഭക്ഷ്യസുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിങ്ങിനെയുള്ള വിഷയങ്ങളാണ് ഉച്ചകോടിയിൽ പ്രധാനമായും ചർച്ചചെയ്തത്.