press-club

തൃശൂർ: മാദ്ധ്യമ വിമർശനം തകർക്കാനായല്ല തിരുത്താനാകണമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. തൃശൂർ പ്രസ് ക്ലബ്ബ് പ്രസിദ്ധീകരിച്ച 'വാർത്താവർത്തമാനം' പുസ്തകപ്രകാശനച്ചടങ്ങും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹികമാറ്റത്തിനായുള്ളതായിരുന്നു പഴയകാല പത്രപ്രവർത്തനം. കേവലം തൊഴിൽ എന്നതിന് അപ്പുറത്തേയ്ക്ക് സാമൂഹ്യപ്രവർത്തനവും കൂടിയാകണം മാധ്യമപ്രവർത്തനമെന്നും പുതിയ തലമുറയിലെ മാധ്യമപ്രവർത്തകരെ മന്ത്രി ഓർമ്മിപ്പിച്ചു. മുൻ മന്ത്രി വി.എസ് സുനിൽകുമാർ പുസ്തക പ്രകാശനം നിർവഹിച്ചു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷ് പുസ്തകം ഏറ്റുവാങ്ങി. പ്രസ് ക്ലബ്ബിന്റെ പുതിയ വെബ്‌സൈറ്റ് ലോഞ്ച് കളക്ടർ ഹരിത വി.കുമാർ നിർവ്വഹിച്ചു. ഇസാഫ് സി.ഇ.ഒ പോൾ തോമസ് മുഖ്യാതിഥിയായി. വിരമിക്കുന്ന മാദ്ധ്യമപ്രവർത്തകരായ ഡേവിസ് പൈനാടത്ത്, സക്കീർ ഹുസൈൻ, ഇ.പി.കാർത്തികേയൻ എന്നിവർക്കുള്ള യാത്രയയപ്പ് നടന്നു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.പ്രഭാത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി.വിനീത സ്വാഗതവും ജില്ലാ നിർവാഹകസമിതിയംഗം പി.ജി.ഗസൂൺജി നന്ദിയും പറഞ്ഞു.

ഡൽഹിയിലെ മർദ്ദനം ; നഗരത്തിൽ കോൺഗ്രസ് പ്രകടനം

തൃശൂർ : കോൺഗ്രസ് പ്രസ്ഥാനത്തെ കള്ളക്കേസുകൾ ഉണ്ടാക്കി തകർക്കാമെന്നത് നരേന്ദ്രമോദിയുടെ വ്യാമോഹം മാത്രമാണെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. നെഹ്‌റു കുടുംബത്തിന്റെ രാജ്യത്തോടുള്ള പ്രതിബദ്ധത അളക്കാൻ മോദിക്കും സംഘപരിവാറിനും സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കെ.സി.വേണുഗോപാൽ എം.പി ഉൾപ്പെടെയുള്ള അഖിലേന്ത്യാ കോൺഗ്രസ് നേതാക്കളെ അകാരണമായി ഡൽഹിയിൽ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഡി.സി.സി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിച്ചു. എം.പി.വിൻസെന്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, എ.പ്രസാദ്, സി.സി.ശ്രീകുമാർ, ഐ.പി.പോൾ , നിജി ജസ്റ്റിൻ, കെ.ഗോപാലകൃഷ്ണൻ, കെ.എഫ്.ഡൊമിനിക്, കെ.കെ.ബാബു, വി.ഒ.പൈലപ്പൻ, സി.ഐ.സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.