p

തിരുവനന്തപുരം: കെ.പി.സി.സി ഓഫീസിന് നേരെ സി.പി.എം - ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു.

കോൺഗ്രസ് ഒരിക്കലും അക്രമത്തിന് മുതിർന്നില്ല. ജനാധിപത്യ രീതിയിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. കറൻസി കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നത് തെറ്റാണോയെന്ന് സി.പി.എം വ്യക്തമാക്കണം. പ്രതിഷേധം എന്തിനാണെന്ന് മനസിലാകുന്നില്ലെങ്കിൽ ഇ.പി. ജയരാജന്റെ മനോനിലയ്ക്ക് സാരമായ പ്രശ്നമുണ്ട്. വിമാനത്തിൽ ആദ്യം ആക്രമണവും കൈയാങ്കളിയും നടത്തിയത് ജയരാജനാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായാണ് ആക്രമിച്ചത്. അവരെ മദ്യപാനികളായും ചിത്രീകരിച്ചു. ആത്മരക്ഷാർത്ഥം പ്രതിരോധിക്കേണ്ട അവസ്ഥയാണ് കോൺഗ്രസിന്. കലാപത്തിലേക്ക് നാടിനെ തള്ളവിടുകയാണ് സി.പി.എമ്മെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി മറുപടി
പറയണം: എ.കെ.ആന്റണി

തിരുവനന്തപുരം: കെ.പി.സി.സി ആസ്ഥാനത്തിനു നേരെയുണ്ടായ ആക്രമണത്തിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മറുപടി പറയണമെന്ന് എ.കെ ആന്റണി ആവശ്യപ്പെട്ടു. മുഖ്യ പ്രതിപക്ഷ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തിന് നേരെയാണ് സി.പി.എം പ്രവർത്തകർ അക്രമം നടത്തിയത്.

സി.പി.എം തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ശക്തമായ തിരിച്ചടി നൽകാൻ കോൺഗ്രസിനും ജനാധിപത്യ വിശ്വാസികൾക്കും അറിയാം. അതിലേക്ക് കാര്യങ്ങൾ എത്തിക്കരുത്.