vazhoorsoman


പീരുമേട് : വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നിലവിലുള്ളതിനാൽ പീരുമേട് മണ്ഡലത്തിലെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകളുടെ അടിയന്തരയോഗം പീരുമേട് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്നു.
ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് പീരുമേട് താലൂക്ക് ആശുപത്രിയിൽ രണ്ട് അർ.അർ.ടി സംഘത്തെ സജ്ജമാക്കാനും മൂന്ന് അത്യാഹിത വിഭാഗവും അവശ്യത്തിന് കിടക്കകളും മാറ്റി വെക്കുവാനും പൊലീസ് സേനയുടെ കീഴിൽ 7 അസ്‌ക്കാ ലൈറ്റുകൾ 14 ജെസിബി യും അതിനുവേണ്ട ടിപ്പറുകളും സജീകരിക്കാനും . അഗ്‌നിരക്ഷാ സേനയുടെ കീഴിൽ 35 പേരടങ്ങുന്ന റെസ്‌ക്യു ടീമിനെ എല്ലാവിധ സന്നാഹങ്ങളോടെയും സജീകരിക്കുവാനും യോഗത്തിൽ തീരുമാനമായി .എസ്റ്റേറ്റ് ലയങ്ങളുടെ അറ്റകുറ്റപണികൾ ഉടനടി പൂർത്തിയാക്കി എല്ലാവിധ സുരക്ഷയും ഉറപ്പാക്കണമെന്ന് എം.എൽ.എ തോട്ടമുടമകളോട് ആവശ്യപ്പെട്ടു. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളായ കോട്ടമല, ബോണാമി, ചീന്തലാർ, ലോ ട്രി എന്നീ എസ്രേറ്റുകളിലെ ലയങ്ങളുടെ ശോചനീയാവസ്ഥയെ കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുവാൻ പ്ലന്റഷൻ ഇൻസ്‌പെക്ടർക്ക് നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങളിൽ 16 സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാനുള്ള സജീകരണം ഒരുക്കിയിട്ടുണ്ടെന്ന് തഹസിൽദാർ അറിയിച്ചു. പീരുമേട് താലൂക് ആശൂപത്രി സൂപ്രണ്ട് ,പീരുമേട് ഡിവൈഎസ്പി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ, കെഎസ്ഇബി അധികൃതർ, വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, പ്ലന്റഷൻ അധികൃതർ ,തോട്ടമുടമകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.