കണ്ണൂർ:സർവകലാശാലകളുടെ സ്വയം ഭരണാവകാശത്തെ ഇല്ലാതാക്കി അധികാരം മുഴുവൻ കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് മോഡി സർക്കാർ നടത്തിവരുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. കണ്ണൂർ സർവകലാശാല യൂണിയൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.ഈ മേഖലയാകെ പൂർണ്ണമായും സ്വകാര്യവൽക്കരിക്കുകയും വാണിജ്യവത്ക്കരിക്കുകയുമാണ് ലക്ഷ്യം. ഇതോടെ ഫീസ് കുത്തനെ ഉയരും. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും മക്കൾക്ക് ഉന്നത പഠനം അപ്രാപ്യമാകും.ഇന്ത്യൻ ജനത ഇന്നനുഭവിക്കുന്ന പരിമിതമായെങ്കിലുമുള്ള അവകാശങ്ങൾക്ക് മേൽപോലും വർഗീയ രാഷ്ട്രീയ അജൻഡകൾ പിടിമുറുക്കുന്നതിന്റെ ഭാഗമായുള്ള ബുൾഡോസിംഗ് വിദ്യാഭ്യാസമേഖലയിലും നടപ്പാക്കുകയാണ്.
കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസനയം സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ വർദ്ധിപ്പിക്കുമെന്ന് ഇന്ത്യയിലെ ഒരോ വിദ്യാർത്ഥിയെയുംനേരിട്ട് ബാധിക്കുന്ന വിഷയമാണിത്. വിലകൊടുത്തു വാങ്ങേണ്ട വിൽപനചരക്കുന്നതോടെ മഹാഭൂരിപക്ഷത്തിനും ഔപചാരിക വിദ്യാഭ്യാസം അന്യമാകുമെന്നും
ഉന്നതവിദ്യാഭ്യാസത്തിനുള്ള ഫണ്ട് വെട്ടിക്കുറക്കുകയും സ്‌കോളർഷിപ്പുകൾ ഇല്ലാതാക്കുകയും ചെയ്യുന്ന നടപടികളുമായികേന്ദ്രം മുന്നോട്ടുപോവുകയാണ്.
ജനാധിപത്യവുംസോഷ്യലിസവും മതനിരപേക്ഷതയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പാഠപുസ്തകങ്ങളിൽ നിന്ന് യഥാർത്ഥ ചരിത്രം ഒഴിവാക്കുന്നത്. മതംമനുഷ്യന്റെ അവകാശം തീരുമാനിക്കുന്ന സ്ഥിതിയാണിപ്പോൾ. ഹിജാബ് ധരിച്ചതിന്റെ പേരിലാണ് കർണാടകയിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചത്.ഇടതുപക്ഷത്തിന്റെ മുൻകൈയിൽ രൂപപ്പെട്ട ശക്തമായ പൊതുവിദ്യാഭ്യാ സസംവിധാനമുള്ളത് കേരളത്തിന്റെ നേട്ടമാണെന്നും അവർ പറഞ്ഞു.
യൂണിയൻ ചെയർമാൻ കെ .സാരംഗ് അദ്ധ്യക്ഷത വഹിച്ചു.സർവ്വകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. ഗായകൻ അലോഷി മുഖ്യാതിഥിയായി. സിൻഡിക്കേറ്റംഗങ്ങളായ എൻ .സുകന്യ, ഡോ.എ .അശോകൻ, പ്രമോദ് വെള്ളച്ചാൽ എന്നിവർ പ്രസംഗിച്ചു.