മട്ടന്നൂർ: ഇരുന്നൂറ്റമ്പത് ഏക്കറോളം വരുന്ന കൃഷി ഭൂമിയുടെ ജലസ്രോതസിനെ ജലസമൃദ്ധമാക്കാൻ ഒരുങ്ങി പെരിഞ്ചേരി ശ്രീ വിഷ്ണു ക്ഷേത്രക്കുളം. കുളിക്കാനും അലക്കാനും വിനോദത്തിനുമായി നാട്ടുകാർ ആശ്രയിച്ചിരുന്ന അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ ജലസമ്പത്ത് പുനരുദ്ധാരണത്തിലൂടെ പുതുമുഖം കൈവരിക്കുകയാണ്.
രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിലൂടെ 1.98 കോടി രൂപ ഉപയോഗിച്ചാണ് കുളം നവീകരിച്ചത്. കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുകയാണ് നവീകരണത്തിന്റെ പ്രധാന ലക്ഷ്യം. കേരള ലാന്റ് ഡെവലപ്‌മെന്റ് കോർപറേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. നവീകരിച്ച കുളം നാളെ മന്ത്രി എം.വി.ഗോവിന്ദൻ നാടിന് സമർപ്പിക്കും.
2021ലാണ് നവീകരണം ആരംഭിച്ചത്. കൃഷി സ്ഥലത്തേക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിന് ഡ്രൈനേജ് സംവിധാനവും ഒരുക്കി. പൊതുജനങ്ങൾക്ക് പ്രഭാതസായാഹ്ന സവാരി നടത്താൻ കുളത്തിന് ചുറ്റും 1.5 മീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിച്ചു. വസ്ത്രം അലക്കുന്നതിന് പ്രത്യേകം സൗകര്യം ഒരുക്കിയതിനാൽ കുളം മലിനമാകില്ല. ചെളി കോരി വൃത്തിയാക്കിയതിനാൽ സമീപപ്രദേശങ്ങളിലെ കിണറുകളിലും ജലസ്രോതസുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായെന്ന് പ്രദേശവാസികൾ പറയുന്നു.
നവീകരണം ഇങ്ങനെ
വിസ്തൃതി -52 സെന്റ്
നീളം - 52 മീറ്റർ
വീതി- 48 മീറ്റർ
ചുറ്റുമതിൽ -200 മീറ്റർ
പടവുകൾ, അലക്കു കല്ലുകൾ, പമ്പ് ഹൗസ്,