മുണ്ടക്കയം : ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച മുണ്ടക്കയം - ഇളംകാട് - വാഗമണ്‍ റോഡിൽ കൂട്ടിക്കൽ മൂന്നാംമൈൽ തൈക്കാവ് ഭാഗത്തെ വളവിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു. വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് തകർന്ന് കിടന്ന് റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ചത്. റോഡിന്‍റെ പലഭാഗത്തും സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തതാണ് അപകടസാദ്ധ്യത വർധിപ്പിക്കുന്നത്. മൂന്നാംമൈൽ തൈക്കാവ് ഭാഗത്ത് ചെരിവോടെയുള്ള വളവിൽ വാഹനങ്ങൾ അമിത വേഗത്തിൽ എത്തുന്നതാണ് അപകടത്തിന് കാരണമാകുന്നത്. ഈ വളവിന് സമീപം തോടാണുള്ളത്. അമിതവേഗത്തിലെത്തുന്ന ഇരുചക്രവാഹനങ്ങൾ നിയന്ത്രണം തെറ്റി തോട്ടിൽ വീഴുന്നത് പതിവാണ്. ടാറിംഗിനോട് ചേർന്ന് പുല്ല് വളർന്നു നിൽക്കുന്നതിലാൽ വാഹനങ്ങളുടെ ടയറുകൾ റോഡിന് വെളിയിൽ ചാടിയാൽ നിയന്ത്രണം തെറ്റാനുള്ള സാദ്ധ്യതയേറെയാണ്. വാഗമണ്‍ ഹൈവേയുടെ ഭാഗമായ റോഡിൽ വേഗനിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കണമെന്നാണാവശ്യം. മുണ്ടക്കയം മുതൽ ഇളങ്കാട് വരെയുള്ള റോഡിൽ ബാരിക്കേഡ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്.