
പാലക്കാട്: പോക്‌സോ കേസിൽ ഇരയായ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും അമ്മയും അറസ്റ്റിൽ. പോക്‌സോ കേസിലെ പ്രതിയും പ്രതിയുടെ ബന്ധുക്കളുമടക്കം ചേർന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കഴിഞ്ഞദിവസം ഗുരുവായൂരിൽ നിന്ന് കണ്ടെത്തിയിരുന്നു.
2021ലായിരുന്നു പെൺകുട്ടി പീഡനത്തിനിരയായത്. സംഭവത്തെത്തുടർന്ന് കോടതി ഉത്തരവനുസരിച്ച് കുട്ടി മുത്തശ്ശിയുടെയും വല്ല്യമയുടെയും ഒപ്പമാണ് താമസിച്ചിരുന്നത്. കേസിന്റെ വിചാരണ ഈ മാസം 16ന് നടക്കാനിരിക്കുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ പെൺകുട്ടിയെ മുത്തശ്ശിയുടെ വീട്ടിൽ നിന്ന് ബലമായി തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ അച്ഛനും അമ്മയും തട്ടിക്കൊണ്ടുപോയവരുടെ സംഘത്തിലുണ്ടായിരുന്നു. വ്യാജ നമ്പർപ്ളേറ്റ് ഘടിപ്പിച്ച ബൈക്കിലും നമ്പർപ്ളേറ്റ് മറച്ചുവച്ച കാറിലുമായിരുന്നു സംഘമെത്തിയത്.