ലണ്ടൻ: ടെന്നിസ് കോർട്ടിൽ മിന്നൽപ്പിണരുകൾ സൃഷ്ടിക്കുന്ന വിംബിൾഡൺ ജേതാവ് നൊവാക്ക് ജോക്കോവിച്ചിന്റെ ആരോഗ്യ രഹസ്യമെന്താണ്? നിക്ക് കിർഗിയോസിനെതിരായ ഫൈനലിൽ 3 മണിക്കൂർ 3 മിനിട്ട് അദ്ദേഹത്തിൽ നിന്ന് പ്രസരിച്ച ഊർജമാണ് ഇത്തവണത്തെ വിംബിൾഡൺ വിജയ കിരീടത്തിനു പിന്നിൽ. മുപ്പത് മിനിട്ടിൽ ഒരു പ്രൊഫഷണൽ താരം പരിശീലനത്തിനായി ചെലവഴിക്കുന്നത് ഏകദേശം ഇരുന്നൂറ്റി തൊണ്ണൂറോളം കാലറിയാണ്. അപ്പോൾ ഒരു സീസൺ മത്സരങ്ങൾക്കും പരിശീലനത്തിനായി എത്രത്തോളം കാലറിയാകും നൊവാക്കിനെപ്പോലൊരു താരം ചെലവാക്കേണ്ടി വരികയെന്ന് ചിന്തിച്ചിട്ടുണ്ടോ? എതിരാളികളെ പൂട്ടുന്ന ജോക്കോവിച്ച് ഫോർമുലയെക്കുറിച്ച് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'സെർവ് ടു വിൻ' എന്ന പുസ്തകത്തിൽ അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നുണ്ട്. കോർട്ടിൽ കായികപ്രേമികളുടെ മനസ്സ് നിറയ്ക്കുന്ന ജോക്കോവിച്ച് സ്വന്തം വയറ് നിറയ്ക്കുന്നത് തികഞ്ഞ ചിട്ടയോടെയാണ്. നാലുവർഷം മുമ്പ് ജീവിതത്തിന്റെ ഭാഗമാക്കിയ ഗ്ലൂട്ടൺ ഫ്രീ ഡയറ്റ് പ്ലാൻ കരിയറിനെയും തുടർച്ചയായ വിജയത്തെയും കാര്യമായി സ്വാധീനിച്ചു. അതിരാവിലെ ഒരു ഗ്ലാസ് വെള്ളം. ശേഷം സ്ട്രെച്ചിംഗ്. വ്യായാമത്തിൽ ഇരുപത് മിനിട്ട് യോഗയും തായ്ചിയും. ദിവസം മുഴുവൻ ഊർജം നിലനിർത്തുന്ന പ്രഭാത ഭക്ഷണം, പാലും പഞ്ചസാരയും ഗ്ലൂട്ടണും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കി പകരം പച്ചക്കറി - പഴവർഗ്ഗങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തി.ശരീരമറിഞ്ഞ് ഭക്ഷണം ശീലിച്ചു. കരിയറിന്റെ തുടക്കത്തിലെ ടൂർണമെന്റ് പരാജയങ്ങളിലധികവും അശാസ്ത്രീയമായ ഭക്ഷണശീലം മൂലമായിരുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ കാര്യമായ പുരോഗതിയുണ്ടായി. കായികലോകത്തും പുറത്തും ശോഭനീയമായൊരു ഭാവി സ്വപ്നം കാണുന്നവർക്ക് ഉൾക്കാഴ്ച നൽകാൻ ജോക്കോവിച്ചിന്റെ പുസ്തകത്തിലൂടെ സാധിക്കും. ഇതിനു പുറമേ തന്റെ കുട്ടിക്കാലം, ജീവിത ശൈലി, ടെന്നീസ് കരിയർ, പരിശീലനം തുടങ്ങിയവയെക്കുറിച്ചൊക്കെ അദ്ദേഹം തന്റെ പുസ്തകത്തിലൂടെ വാചാലനാകുന്നു . ഒരു ചാമ്പ്യൻ രൂപപ്പെട്ടതിനു പിന്നിലെ കഠിനമായ പരിശ്രമവും ചിട്ടയായ ജീവിതവുമാണ് 'സെർവ് ടു വിൻ ' വ്യക്തമാക്കുന്നത്.

ജോക്കോവിച്ച് ഡയറ്റ്

പ്രഭാത ഭക്ഷണം
രാവിലെ ഒരു ഗ്ലാസ് വെള്ളം
 2 ടേബിൾസ്പൂൺ തേൻ
 ഗ്ലൂട്ടൺ ഫ്രീ റോൾഡ് ഓട്സ്.
 ക്രാൻ ബെറീസ്, പംകിൻ, 
 ഉണക്കമുന്തിരി, സൺ 
ഫ്ലവർ സീഡ്സ്, ആൽമണ്ട്. 
ഇടനേരം
 ഗ്ലൂട്ടൺ ഫ്രീ ബ്രഡ്/ ക്രാക്കേഴ്സിനോടൊപ്പം(കനം കുറഞ്ഞ ഒരു തരം ബിസ്ക്കറ്റ്)
 അവക്കേഡോയും ട്യൂണയും. 
ലഞ്ച്
 മിക്സഡ് ഗ്രീൻ സാലഡ്
 ഗ്ലൂട്ടൺ ഫ്രീ പ്രിമവേറ പാസ്ത(റൈസ് പാസ്ത, സമ്മർ സ്ക്വാഷ്, കൗർഷ്യെറ്റ്സ്, അസ്പരാഗസ്, സൺഡ്രൈട് ടുമാറ്റോസ്/ വീഗൻ ചീസ്) 
വൈകിട്ടത്തെ സ്നാക്ക്
ആപ്പിൾ വിത്ത് കാഷ്യൂ ബട്ടർ
മത്തങ്ങ 
ഡിന്നർ
 കാലി സീസർ സാലഡ്
മിനിസ്ട്രോണി സൂപ്പ്
 സാൽമൺ ഫില്ലറ്റ്സ് വിത്ത് റോസ്റ്റഡ്, മാരിനേയ്ഡ്