leader

പാലക്കാട്: മഹിളാമോർച്ച നേതാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബി ജെ പി മുൻ ബൂത്ത് പ്രസിഡന്റ് കാളിപ്പാറ സ്വദേശി പ്രജീവിനെ പാലക്കാട് നോർത്ത് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ രമേഷ് ദിവസങ്ങൾക്ക് മുമ്പാണ് ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പിൽ മരണത്തിന് ഉത്തരവാദി പ്രജീവാണെന്ന് വ്യക്തമാക്കിയിരുന്നു. ആത്മഹത്യാക്കുറിപ്പിൽ രണ്ടുപേരുടെ പങ്ക് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ശരണ്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

പ്രജീവിന്റെ ഫോൺകോൾ ലിസ്റ്റ് കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ശരണ്യയുമായി തനിക്ക് നല്ല സൗഹൃദമായിരുന്നുവെന്നാണ് പ്രജീവ് പറയുന്നത്. ശരണ്യയുടെ ആത്മഹത്യയിൽ ബിജെപി നേതാക്കൾക്ക് ബന്ധമുണ്ടെന്നും ബിജെപി നേതാക്കൾ ശരണ്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പ്രജീവ് പറഞ്ഞു.ഇക്കഴിഞ്ഞ 10ന് വൈകിട്ടാണ് ഇരുപത്തേഴുകാരിയായ ശരണ്യയെ മാട്ടുമന്തയിലെ വാടക വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ശരണ്യയുടെ അച്ഛൻ- രാജൻ, അമ്മ- ശശികല (തങ്കം), ഭർത്താവ്- രമേഷ്, മക്കൾ- രാംചരൺ, റിയശ്രീ.