antony-raju

തിരുവനന്തപുരം: തൊണ്ടി മുതൽ നശിപ്പിച്ച കേസിൽ ആരോപണവിധേയനായി നിയമനടപടി നേരിടുന്ന ഗതാഗതമന്ത്രി ആന്റണി രാജു രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു.കേട്ടാൽ നാണം കെടുന്നതും അറപ്പുളവാക്കുന്നതുമായ നടപടി നടത്തിയ ഒരാൾ മന്ത്രിസഭയിലിരിക്കുന്നത് കേരളത്തിന് അപമാനമാണെന്ന് ഉപധനാഭ്യർത്ഥന ചർച്ചയിൽ സതീശൻ പറഞ്ഞു. എന്നാൽ കാള പെറ്റെന്ന് കേട്ടപ്പോൾ സതീശൻ കയറെടുക്കുകയെണ് ആന്റണി രാജു മറുപടി പറഞ്ഞു. പിന്നാലെ രൂക്ഷമായ വാദപ്രതിവാദത്തിന് സഭ വേദിയായി.
അടിവസ്ത്രത്തിൽ ഹാഷിഷ് ഒളിപ്പിച്ച് വന്ന വിദേശിയെ കേസിൽ നിന്ന് രക്ഷിക്കാൻ തൊണ്ടി മുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റണി രാജു വാങ്ങി മുറിച്ച് പത്തു വയസുകാരന്റേയാക്കി മാറ്റുകയായിരുന്നുവെന്ന് സതീശൻ ആരോപിച്ചു. .എന്നാൽ ഈ കേസിൽ കോടതിയിൽ താനോ തന്റെ അഭിഭാഷനോ ഹാജരാകാത്ത ഒരു പോസ്റ്റിങ് പോലുമില്ലെന്ന് ആന്റണിരാജു തിരിച്ചടിച്ചു. തനിക്കെതിരെ മൂന്ന് തവണയാണ് പൊലീസ് അന്വേഷണം നടന്നത്. രണ്ട് തവണയും യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ്. തന്നെ പ്രതിയാക്കാനാകില്ലെന്നും തെളിവില്ലെന്നുമുള്ള അന്തിമാന്വേഷണ റിപ്പോർട്ടാണ് മൂന്ന് വട്ടവും പൊലീസ് കോടതിയിൽ സമർപ്പിച്ചത്. ഇന്റർപോൾ റിപ്പോർട്ടിലും തന്റെ പേരില്ല.

 ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച് മന്ത്രി ആന്റണി രാജു

തൊണ്ടിമുതൽ നശിപ്പിച്ച കേസിൽ നിയമനടപടി നേരിടുന്ന മന്ത്രി ആന്റണി രാജു രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. കേട്ടാൽ നാണം കെട്ടുപോകുന്നതും അറപ്പുളവാക്കുന്നതുമായ സംഭവമാണിത്. അതുനടത്തിയ ആൾ മന്ത്രിസഭയിൽ ഇരിക്കുകയാണ്. ഇത് കേരളത്തിന് അപമാനമാണെന്ന് ഉപധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത് സതീശൻ പറഞ്ഞു.

എന്നാൽ കാളപെറ്റെന്ന് കേട്ടപ്പോൾ പ്രതിപക്ഷ നേതാവ് കയറെടുക്കുകയാണെന്ന് മന്ത്രി ആന്റണി രാജു മറുപടി നൽകി. തെളിവില്ലെന്ന് കണ്ടെത്തിയ കേസാണിത്. ആരോപണങ്ങൾ തെളിയിക്കാൻ സതീശനെ മന്ത്രി വെല്ലുവിളിച്ചു.