
ജയിലിലെ സ്ത്രീകൾ മാത്രമുള്ള സെല്ലിൽ സഹതടവുകാരികളെ ഗർഭിണിയാക്കിയ ട്രാൻസ്‌വുമണിനെ പുരുഷൻമാരുടെ സെല്ലിലേക്ക് മാറ്റി. 18 മുതൽ 30 വരെ പ്രായമുള്ള സ്ത്രീകളുടെ സെല്ലിലാണ് ഡെമി മൈനർ (27) എന്ന ട്രാൻസ്‌വുമണിനെയും താമസിപ്പിച്ചിരുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്‌തിട്ടില്ലാത്ത ഡെമി രണ്ട് സ്ത്രീ തടവുകാരുമായി സെല്ലിൽ വച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. അമേരിക്കയിലെ ന്യൂജഴ്‌സിയിലെ ജയിലിലാണ് സംഭവം. പുതിയ സംഭവവികാസങ്ങളെ തുടർന്ന് ഡെമിയെ പുരുഷൻമാരുടെ ഗാർഡൻ സ്റ്റേറ്റ് യൂത്ത് കറക്ഷൻ ഫെസിലിറ്റിയിലേക്ക് മാറ്റി.
ഡെമി മൈനര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നില്ല. ട്രാന്‍സ് തടവുകാരെ അവരുടെ ജന്‍മസമയത്തുള്ള ലിംഗം കണക്കാക്കാതെ അവരുടെ ജെന്‍ഡര്‍ ഐഡന്റിറ്റി പ്രകാരം തടവില്‍ പാര്‍പ്പിക്കണമെന്നാണ് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഓഫ് ന്യൂ ജഴ്‌സിയുമായി ജയില്‍ വകുപ്പ് ഉണ്ടാക്കിയ ധാരണ. ട്രാന്‍സ് വുമണ്‍ ആയ തടവുകാരെ പുരുഷന്‍മാരുടെ സെല്ലില്‍ അടച്ചതിനെ തുടര്‍ന്ന് നിരവധി ലൈംഗിക പീഡന കേസുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഈ ധാരണയിലെത്തിയത്. ഇത് പ്രകാരം, ട്രാന്‍സ് വുമണ്‍ തടവുകാരെ സ്ത്രീ തടവുകാര്‍ക്കൊപ്പമാണ് താമസിപ്പിക്കുന്നത്. അങ്ങനെയാണ്, സ്ത്രീ തടവുകാര്‍ മാത്രമുള്ള പ്രത്യേക സെല്ലിലേക്ക് ഈ ട്രാന്‍സ് വുമണിനെ മാറ്റിയത്. ന
നടപടി വേദനാജനകമാണെന്ന് ഡെമി മൈനര്‍ പറഞ്ഞു. തന്നെ ചെന്നായ്ക്കള്‍ക്കൊപ്പം ഇട്ടു കൊടുക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്ന് അവര്‍ ബ്ലോഗിൽ എഴുതി. പുരുഷന്‍മാരുടെ സെല്ലില്‍ അടച്ചാല്‍, തനിക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ നടക്കാനിടയുണ്ടെന്നും ഡെമി വ്യക്തമാക്കി.