athletic

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ട് ഫൈനലുകളിലായി മൂന്ന് താരങ്ങൾ ഇന്ന് കളത്തിൽ ഇറങ്ങുന്നു. പുരുഷൻമാരുടെ ജാവലിൻ ത്രോ യിൽ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര യുവതാരം രോഹിത് യാദവ് ട്രിപ്പിൾ ജമ്പിൽ മലയാളി താരം എൽദോസ് പോൾ എന്നിവരാണ് ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്നത്.

ക്രിക്കറ്റിൽ വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനം ഇന്നാണ്. ആദ്യ മത്സരം ജയിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.

പൊന്നിൻ 
കിനാക്കൾ

പുരുഷ ജാവലിനിൽ ഒളിമ്പിക്സിലെ പോലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും നീരജ് ചോപ്ര സ്വർണം എറിഞ്ഞിട്ടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ മുഴുവൻ. യോഗ്യതാ റൗണ്ടിൽ ആദ്യ ശ്രമത്തിൽ തന്നെ നീരജ് ഫൈനലിലേക്ക് യോഗ്യത ഉറപ്പിച്ചിരുന്നു. 88.39 മീറ്റർ എറിഞ്ഞാണ് നീരജ് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിൽ നിന്ന് ഒന്നാമനായി ഫൈനലുറപ്പിച്ച നീരജ് ഫൈനലിലെത്തിയവരിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ നിന്ന് യോഗ്യത നേടിയ നിലവിലെ ചാമ്പ്യൻ ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് 89.91 മീറ്റർ എറിഞ്ഞ് യോഗ്യതാ റൗണ്ടിൽ ഒന്നാമനായത്.
87.58 മീറ്റർ‌ എറിഞ്ഞാണ് നീരജ് ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയത്. കരിയറിലേയും സീസണിലേയും മികച്ച മൂന്നാമത്തെ പ്രകടനമാണ് നീരജ് കഴിഞ്ഞ ദിവസം യോഗ്യതാ റൗണ്ടിൽ പുറത്തെടുത്തത്. കഴിഞ്ഞ ജൂണിൽ സ്വീഡനിൽ നടന്ന ഡയമണ്ട് ലീഗിൽ പുറത്തെടുത്ത 89.94 മീറ്രറാണ് നീരജിന്റെ കരിയറിലെ മികച്ച പ്രകടനം. പുതിയ ദേശീയ റെക്കാഡ് കൂടിയാണ്. ആൻഡേഴ്സൺ പീറ്റേഴ്സും (93.07 മീറ്റർ), യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനം നേടിയ ചെക്ക് താരം യാക്കൂബ് വാഡെൽജും (90.88 മീറ്റർ) ഈ സീസണിൽ തൊണ്ണൂറ് മീറ്ററിന് മുകളിൽ എറി‌ഞ്ഞവരാണ്. നൂറ്റിമുപ്പതു കോടി ജനങ്ങളുടെ പ്രാർത്ഥനകൾ കൈകളിൽ ആവാഹിച്ച് നീരജ് പൊൻവസന്തമാകുമെന്ന് തന്നെ ഓരോ ഇന്ത്യയ്ക്കാരനും പ്രതീക്ഷിക്കുന്നു.
നീരജിന് ശേഷം ജാവലിനിൽ രാജ്യത്തിന്റെ വാഗ്ദാനമായി ഉയർന്നുവരുന്ന രോഹിത് 80.42 മീറ്രർ എറിഞ്ഞാണ് തന്റെ ആദ്യ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ തന്നെ ഫൈനലുറപ്പിച്ചത്. മൂന്ന് മാസത്തിനിടെ നിരവധി തവണ 80 മീറ്രറിന് മുകളിൽ എറിഞ്ഞ ഈ ഉത്തർ‌പ്രദേശുകാരന്റെ ഏറ്റവു മികച്ച പ്രകടനം ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുറത്തെടുത്ത 82.54 മീറ്ററാണ്.

ഫൈനൽ രാവിലെ
7.05 മുതൽ


ആൾ ദ ബെസ്റ്റ് 
എൽദോസ്

ചരിത്രം കുറിച്ച മലയാളി താരം എൽദോസ് പോൾ മത്സരിക്കുന്ന പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പ് ഫൈനൽ ഇന്നു രാവിലെ 6.50 മുതലാണ്. 16.68 മീറ്രർ ചാടിയാണ് കോലഞ്ചേരിക്കാരൻ എൽദോസ് ലോകഅത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമായത്. ഫൈനലിലേക്ക് യോഗ്യത നേടിയ താരങ്ങളിൽ പന്ത്രണ്ടാം സ്ഥാനത്താണ് എൽദോസ്. ഏപ്രിലിൽ ഫെഡറേഷൻ കപ്പിൽ 12.99 മീറ്ര‌ർ ചാടിയതാണ് എൽദോസിന്റെ ഏറ്രവും മികച്ച പ്രകടനം. പങ്കെടുക്കുന്ന ആദ്യത്തെ പ്രധാന രാജ്യന്തര മത്സരത്തിൽ തന്നെ ഫൈനലിലെത്തിയ എൽദോസ് ഇന്ത്യയുടെ ഭാവി പ്രതീക്ഷയാണ്.

ഫൈനൽ രാവിലെ
6.30 മുതൽ


4-400 മീറ്റർ റിലെ
പുരുഷൻമാരുടെ 4-400 മീറ്റർ റിലേ ഹീറ്റ്സും ഇന്നുണ്ട്. ഇന്ത്യൻ സമയം രാവിലെ 6.10നാണ് മത്സരം. മലയാളി താരങ്ങളായ നോഹ്‌ നിർമൽ ടോം, മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്,നാഗാനന്ദൻ, രാജേഷ് രമേഷ് എന്നിവരുൾപ്പെട്ട ടീമാണ് ഇന്ത്യയ്ക്കായി ട്രാക്കിൽ ഇറങ്ങുന്നത്.