
ഒറിഗോൺ: ടോക്കിയോ ഒളിംപിക്‌സിലെ ചരിത്ര നേട്ടതിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രനിമിഷമെന്നും ഇന്ത്യൻ കായികലോകത്തിന്റെ സവിശേഷ നിമിഷമെന്നും മോദി കുറിച്ചു.
'തങ്ങളുടെ ഏറ്റവും വിശിഷ്ട കായികതാരങ്ങളിൽ ഒരാളുടെ മഹത്തായ നേട്ടം. ലോകചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി വെള്ളിമെഡൽ നേടിയതിന് അഭിനന്ദനങ്ങൾ. ഇന്ത്യൻ കായികരംഗത്തിന് ഇതൊരു പ്രത്യേക നിമിഷമാണ്. മുന്നോട്ടുള്ള കായികജീവിതത്തിന് ആശംസകൾ'- മോദി ട്വീറ്റ് ചെയ്തു.
A great accomplishment by one of our most distinguished athletes!
— Narendra Modi (@narendramodi) July 24, 2022
Congratulations to @Neeraj_chopra1 on winning a historic Silver medal at the #WorldChampionships. This is a special moment for Indian sports. Best wishes to Neeraj for his upcoming endeavours. https://t.co/odm49Nw6Bx
ജാവലിൻ ത്രോയിൽ വെള്ളിമെഡൽ നേടിയാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുന്നത്. ഫൈനലിൽ 88.13 മീറ്റർ ദൂരം എറിഞ്ഞിട്ട നീരജ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യഷിപ്പിന്റെ ചരിത്രത്തിലാദ്യമായി വെള്ളിമെഡൽ നേടുന്ന ഇന്ത്യൻ താരമാണ്. ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ പുരുഷതാരം കൂടിയാണ് നീരജ്. ആദ്യ ശ്രമം ഫൗളായ നീരജ് നാലാം ശ്രമത്തിലാണ് 88.13 മീറ്റർ എറിഞ്ഞ് ചരിത്രനേട്ടം സ്വന്തമാക്കിയത്.
ലോക അത്‌ലറ്റിക്‌സിൽ മലയാളി താരമായ അഞ്ചു ബോബി ജോർജിന് ശേഷം ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. 2003ൽ നടന്ന പാരീസ് ലോക ചാമ്പ്യൻഷിപ്പിൽ 6.70 മീറ്റർ ചാടി ലോംഗ് ജമ്പ് ഇനത്തിലാണ് അഞ്ചു വെങ്കലം നേടിയത്.
ഒളിംപിക്‌സ് ചരിത്രത്തിൽ ട്രാക്ക് ആൻഡ് ഫീൽഡിൽ മെഡൽ സ്വന്തമാക്കിയ ആദ്യം ഇന്ത്യൻ താരം കൂടിയാണ് നീരജ് ചോപ്ര. ടോക്കിയോയിൽ ജാവലിൻ ത്രോയിൽ 87.58 ദൂരത്തിന്റെ നേട്ടത്തോടെ സ്വർണമെഡൽ നേടിയാണ് നീരജ് സ്വന്തം പേര് ചരിത്രതാളുകളിൽ എഴുതിചേർത്തത്.
It's a historic World Championship Medal for #India 🇮🇳
— Athletics Federation of India (@afiindia) July 24, 2022
Olympic Champion Neeraj Chopra wins Silver Medal in men's Javelin Throw final of the #WorldAthleticsChamps with a throw of 88.13m
Congratulations India!!!!!!! pic.twitter.com/nbbGYsw4Mr