
കൊച്ചി : കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ തടിയന്റവിട നസീർ ഉൾപ്പെടെ മൂന്നുപേർ കുറ്റക്കാരെന്ന് കണ്ടെത്തി. സാബിർ, താജുദ്ദീൻ എന്നിവരാണ് മറ്റു പ്രതികൾ. ഇവർക്കുള്ള ശിിക്ഷ കൊച്ചി എൻ.ഐ.എ കോടതി തിങ്കളാഴ്‌ച വിധിക്കും. ആകെ 11 പേരാണ് പ്രതികൾ. കേസിന്റെ വിചാരണ ഇതു വരെ പൂർത്തിയാക്കിയിട്ടില്ല.
തങ്ങൾ കുറ്റം ചെയ്‌തതായി വിചാരണ പൂർത്തിയാകും മുൻപ് തന്നെ മൂന്നു പ്രതികളും സമ്മതിക്കുകയായിരുന്നു, ഇതോടെയാണ് കോടതി മൂവരും കുറ്റക്കാരാണെന്ന് വിധിച്ചത്. പി.ഡി.പി നേതാവ് അബ്‌ദുൾ നാസർ മഅ്‌ദനി ജയിലിലായിരുന്നപ്പോൾ തമിഴ്‌നാട് സർക്കാരിനെതിരായ നീക്കം എന്ന നിലയിലാണ് കളമശ്ശേരിയിൽ വച്ച് തമിഴ്‌നാട് ബസ് തട്ടിയെടുത്ത് കത്തിച്ചത്. മഅ്‌ദനിയുടെ ഭാര്യ സൂഫിയ മഅ്‌ദനി ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളാണ്.