പത്തനംതിട്ട : മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ അടൂർ ട്രാഫിക് പൊലീസ് അറസ്റ്റൂചെയ്തു. നൂറനാട് കുടശനാട് കണ്ണങ്കരമുകൾ പടിഞ്ഞാറേ പാളവിളവീട്ടിൽ സുരേഷിന്റെ മകൻ രമേശ് (28 ) ആണ് അറസ്റ്റിലായത്. അടൂ ർ പത്തനാപുരം റൂട്ടിൽ സർവീസ് നടത്തുന്ന 'ഐശ്വര്യ' ബസിലെ ഡ്രൈവറാണ് . ചൊവ്വാഴ്ച രാവിലെ 9.15 ന് അടൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് സംഭവം. ഓടുന്നസമയത്തെചൊല്ലി മറ്റൊരു സ്വകാര്യ ബസുമായി ഐശ്വര്യയിലെ ജീവനക്കാർ തർക്കമുണ്ടായപ്പോൾ ഹോം ഗാർഡ് വിവരം ട്രാഫിക് പൊലീസിനെ അറിയിച്ചു. ഗ്രേഡ് എസ് ഐ അശോക് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് രമേശ് മദ്യപിച്ചതായി കണ്ടെത്തിയത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയശേഷം അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കേസെടുത്തു. ബസിലെ താൽക്കാലിക ഡ്രൈവറാണ് ഇയാൾ.