പന്തളം: പുലിയുടെ രൂപസാദൃശ്യമുള്ള കാട്ടുപൂച്ചയെ കണ്ടത് ഭീതിപരത്തി. ചൊവ്വാഴ്ച രാത്രിയോടെ മന്നം ആയുർവേദ കോളേജിന് സമീപമുള ചേരിക്കൽ ഭാഗത്താണ് കാട്ടുപൂച്ചയെ പരിസരവാസികൾ കണ്ടത്, പ്രത്യേക ശബ്ദത്തോടുകൂടി ചീറിപ്പായുന്ന കാട്ടുപൂച്ചയെ കണ്ട് പരിഭ്രാന്തരായ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും പിന്നീട് കണ്ടില്ല. വിശാലമായ കരിങ്ങാലി പുഞ്ചക്കരികിലാണ് ഏക്കറുകണക്കിന് കാടുമൂടി കിടക്കുന്ന ഈ പ്രദേശം. ഇത്തരത്തിൽ ഒരു ജീവിയെ കണ്ടതായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് റാന്നി ഫോറസ്റ്റ് ഓഫീസ് അധികൃതർ അറിയിച്ചു.