plastic

തൊടിയൂർ: പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊടിയൂരിലെ സൂപ്പർമാർക്കറ്റുകൾ, ബേക്കറികൾ, സ്റ്റേഷനറികടകൾ, ചിക്കൻസ്റ്റാളുകൾ, മത്സ്യമാർക്കറ്റുകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പതിനായിരത്തിൽപ്പരം രൂപ വിലവരുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു. വ്യാപാരികളിൽ നിന്ന് 40,000 രൂപ പിഴ ഈടാക്കി. ഹെൽത്ത് ഇൻസ്‌പെക്ടർ അജിത്ത്കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രതീഷ്, ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി മോഹനൻ, യു.ഡി.സിമാരായ അൻസർ, ടിജോ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.