tanker-2

ചവറ: ദേശീയപാതയിൽ കാറും ഇന്ധനം കയറ്റി വന്ന ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റു. ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന കൊല്ലം ഇരവി പുരം ഗോപാലശേരി കൈലാത്ത് വീട്ടിൽ അനു (30), അനുവിന്റെ ഭാര്യ അശ്വതി (28), മകൾ അനാമിക (8), അശ്വതിയുടെ സഹോദരി പള്ളിമുക്ക് ചരുവിള പുത്തൻ വീട്ടിൽ അഞ്ജു (27) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ആറോടെ പന്മന വെറ്റമുക്കിന് വടക്ക് വശം വച്ചായിരുന്നു അപകടം. കൊല്ലത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാറും ഇന്ധനവുമായി പാരിപ്പള്ളിയിലേക്ക് പോവുകയായിരുന്ന ലോറിയും തമ്മിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകരുകയും നിയന്ത്രണം വിട്ട ടാങ്കർ ലോറി റോഡിലെ താഴ്ചയിലേക്ക് ചരിയുകയും ചെയ്തു. അപകടത്തിൽപ്പെട്ടവരെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവം അറിഞ്ഞ് ചവറ പൊലീസും ചവറ ഫയർഫോഴ്‌സിലെ മുഴുവൻ യൂണിറ്റും കെ.എം.എം.എല്ലിലെ ഒരു ഫയർ യൂണിറ്റിലെയും ഉദ്യോഗസ്ഥരെത്തി സ്ഥിതി ഗതികൾ നിയന്ത്രിച്ചു. തുടർന്ന് കെ.എം.എം.എല്ലിൽ നിന്ന് മറ്റ് സ്ഥലത്തു നിന്ന് മൂന്ന് ക്രെയിനുകളെത്തി ടാങ്കർ ഉയർത്തി. ഇതിനിടയിൽ ഇന്ധനം ചെറിയ ലീക്കായെങ്കിലും അഗ്‌നി രക്ഷാ സേന ഉദ്യോഗസ്ഥർ അത് പരിഹരിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനടയിൽ വാഹനം മറ്റു തടസങ്ങൾ ഇല്ലാതെറോഡ് സധാരണ നിലയിലാക്കി.