
നെടുമങ്ങാട്:നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തു.കരകുളം വേങ്കോട് നെയ്യപ്പള്ളി തെക്കുംകര വീട്ടിൽ ,ഷൈജു എന്ന് വിളിക്കുന്ന വിനോദി(37)നെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ അമ്മയെ ഉപദ്രവിക്കുകയും വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്ത കേസിലാണ് ഇപ്പോൾ പിടിയിലായത്. പരാതിക്കാരിയുടെ മകളുടെ രണ്ടാം ഭർത്താവാണ് വിനോദ്. നെടുമങ്ങാട് സ്റ്റേഷനിൽ പ്രതിക്കെതിരെ പതിനൊന്നു കേസുണ്ട്. സ്റ്റേഷൻ റൗഡി ഹിസ്റ്ററി ഷീറ്റിലെ പേരുകാരനുമാണ്. ഇൻസ്‌പെക്ടർ എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ മാരായ സൂര്യ,ബാസിൽ, റോജോമോൻ എ. എസ്. ഐ സൈനികുമാരി സി. പി. ഓ മാരായ സൈജു, വൈശാഖ്, ശരത്, റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.