
ന്യൂഡൽഹി: യു.പി.എെ പണമിടപാടിന് സർവീസ് ചാർജ് ഈടാക്കുമെന്ന വാർത്ത കേന്ദ്ര ധനകാര്യ മന്ത്രാലയം നിരസിച്ചു. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാനുള്ള സഹായം സർക്കാർ തുടരും. യു.പി.ഐ ഇടപാടുകൾ ജനങ്ങൾക്ക് സൗകര്യവും സമ്പദ്‌വ്യവസ്ഥയ്‌ക്ക് നല്ലതുമായതിനാൽ അവയ്ക്ക് ലെവി ഏർപ്പെടുത്തില്ലെന്നും ധനകാര്യ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.