information

കൊച്ചി: വിവരാവകാശ അപേക്ഷയ്ക്ക് സമയബന്ധിതമായി മറുപടി നൽകുന്നതിൽ വീഴ്ച്ച വരുത്തിയ കൊച്ചി കോർപ്പറേഷൻ ഓഫീസിലെ വിവരാവകാശ ഓഫീസറായ എ. ഹയറുന്നിസയ്ക്ക് സംസ്ഥാന വിവരാവകാശ കമ്മിഷൻ 25,000 രൂപ പിഴ ശിക്ഷ വിധിച്ചു. പള്ളുരുത്തി സ്വദേശി പി.എം ധനീഷിന്റെ വീടിനോടു സമീപത്തെ അനധികൃത നിർമ്മാണം സംബന്ധിച്ച് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാൻ വിവരാവകാശ ഓഫീസറോ അപ്പീൽ അധികാരിയോ തയ്യാറായില്ല. ഹിയറിംഗിൽ വിവരാവകാശ ഓഫീസർ നിയമം ലംഘിച്ചതായും കുറ്റകരമായ അനാസ്ഥ കാട്ടിയതായും കണ്ടെത്തിയതിനെ തുടർന്നാണ് വിവരാവകാശ കമ്മിഷണർ ഡോ.കെ.എൽ വിവേകാനന്ദൻ പിഴ വിധിച്ചത്. ഹയറുന്നിസ തുക ട്രഷറിയിൽ അടച്ചു.