kiifb

കൊച്ചി: കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇ.ഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. എന്നാൽ, അന്വേഷണത്തിന്റെ ഭാഗമായി തുടരെത്തുടരെ സമൻസുകൾ അയക്കുന്നതെന്തിനാണെന്ന് സിംഗിൾ ബെഞ്ച് ആരാഞ്ഞു. കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇ.ഡി നടത്തുന്ന അന്വേഷണം നിയമ വിരുദ്ധമാണെന്നും, കിഫ്ബി ഉദ്യോഗസ്ഥർക്ക് ഇ.ഡി നൽകിയ സമൻസുകൾ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂലാ തോമസ് എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ചോദ്യം, വിശദമായ സത്യവാങ്മൂലം നൽകാമെന്ന ഇ.ഡി അഭിഭാഷകന്റെ മറുപടിയെത്തുടർന്ന് വസ്തുതകളും നിയമപരമായ സാദ്ധ്യതകളും വിശദീകരിച്ച് സത്യവാങ്മൂലം നൽകാൻ സിംഗിൾബെഞ്ച് ആവശ്യപ്പെട്ടു. ഹർജി സെപ്തംബർ രണ്ടിനു പരിഗണിക്കാൻ മാറ്റി. കിഫ്ബിയുടെ പ്രവർത്തനങ്ങൾക്ക് ഫണ്ടു കണ്ടെത്താൻ മസാല ബോണ്ടുകളിറക്കിയത് വിദേശനാണ്യ വിനിമയ നിയമത്തിലെ (ഫെമ) വ്യവസ്ഥകൾ ലംഘിച്ചാണോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്.

 കിഫ് ബിയുടെ വാദം

റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ടുകൾ ഇറക്കിയത് നിയമ ലംഘനമുണ്ടോയെന്ന് പരിശോധിക്കേണ്ടത് റിസർവ്ർവ് ബാങ്കാണ് സി.ഇ.ഒ മുതലുള്ള ഉദ്യോഗസ്ഥർ പലതവണ ചോദ്യം ചെയ്യലിന് ഹാജരായി.കുടുംബാംഗങ്ങളുടെ വിവരങ്ങളുൾപ്പെടെ തിരക്കുന്നു തുടരെത്തുടരെ സമൻസ് നൽകി ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നു .വനിതാ ഉദ്യോഗസ്ഥയ്ക്ക് ഒരേ രേഖകളുമായി ഹാജരാകാൻ പലതവണ സമൻസ് നൽകി. ദേശീയപാത അതോറിട്ടിയടക്കം വിദേശത്ത് മസാല ബോണ്ടുകൾ ഇറക്കിയിട്ടുണ്ട്.

 ഇ.ഡിയുടെ വാദം

ഫെമയുടെ ലംഘനമുണ്ടെന്ന സംശത്തെത്തുടർന്നാണ് അന്വേഷണംസി.എ.ജി റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് പ്രാഥമികാന്വേഷണം നിയമ ലംഘനമുണ്ടെന്ന് കണ്ടാൽ ബന്ധപ്പെട്ട അതോറിട്ടിക്ക് കൈമാറും.

 കിഫ്ബി മലർപ്പൊടിക്കാരന്റെ സ്വപ്‌നമല്ലെന്ന് തെളിയിച്ചു : മുഖ്യമന്ത്രി

കേരളത്തിന്റെ വികസനകുതിപ്പിനായി ആവിഷ്‌കരിച്ച കിഫ്ബി മലർപ്പൊടിക്കാരന്റെ സ്വപ്നമല്ലെന്ന് തെളിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒന്നാംഘട്ട മാസ്റ്റർ പ്ലാന്റെ ഭാഗമായി പൂർത്തിയാക്കിയ മേൽപ്പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
2016ൽ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കിഫ്ബി ആവിഷ്‌കരിച്ചപ്പോൾ പലരും ആക്ഷേപിച്ചു. നിസാരക്കാരിൽ നിന്നല്ല, പ്രമുഖൻമാരിൽ നിന്നാണ് ആക്ഷേപം കേട്ടത്. 2021ൽ സർക്കാർ കാലാവധി പൂർത്തിയാക്കിയപ്പോൾ 50,000 കോടി ലക്ഷ്യമിട്ട സ്ഥാനത്ത് 62,000 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കി. സമസ്ത മേഖലകളിലും കിഫ്ബിയിലൂടെയുള്ള വികസനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാകില്ല. ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. ഡോക്‌ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരും തികഞ്ഞ സൂക്ഷ്‌മതയും ജാഗ്രതയും പുലർത്തണം. ചെറിയ നോട്ടപിശക് കാരണം തിരുത്താനാകാത്ത പിഴവുണ്ടാകും അത് ജീവിതം മുഴുവൻ നിങ്ങളെ വേട്ടയാടുന്ന സ്ഥിതിയുണ്ടാകും. നവകേരളത്തിൽ പണമില്ലാത്തിനാൽ ചികിത്സ ലഭിക്കാത്ത ആരുമുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.