കോതമംഗലം: എം ബിറ്റ്സ് എൻജിനിയറിംഗ് കോളേജ് 2022 ലെ സ്മാർട്ട് ഇന്ത്യ ഹക്കത്തൺ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയമാണ് സ്മാർട്ട് ഇന്ത്യ ഹക്കത്തൺ സംഘടിപ്പിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ ഘര ദ്രാവകമാലിന്യത്തിന്റെ ശാസ്ത്രീയ രേഖരണേശത്തിനും സംഭരണത്തിനും ഏറ്റവും കുറഞ്ഞ പ്രവർത്തനവും പരിപാലനവുമുള്ള സാങ്കേതിക വിദ്യ കണ്ടെത്തുക എന്നതായിരുന്നു എംബിറ്റ്സ് ടീമിന് ലഭിച്ച വിഷയം.
ഇതിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായുള്ള നൂതന ആശയമാണ് എംബിറ്റ്സ് വിദ്യാർത്ഥികൾ കണ്ടു പിടിച്ചത്. കേന്ദ്ര സർക്കാരിന്റെ സ്വച്ച് ഭാരത് മിഷന്റെ കീഴിലാണ് പ്ലാസ്റ്റിക് മാലിന്യ സംസ്കരണം വരുന്നത്.
കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളായ എബിൻ കെ.എസ്, അനന്തകൃഷ്ണൻ, അനു പ്രൈസ് ജോണി, സിജിന ഡി.ജെ,ബേസിൽ ബിജു, ബിൻസ് ബിനോയി എന്നിവർ മെക്കാനിക്കൽ എൻജിനിയറിംഗ് അദ്ധ്യാപകൻ അഭിലാഷ് കെ.വിയുടെ നേതൃത്വത്തിലാണ് പ്രൊജക്ട് രൂപകല്പന ചെയ്തത്. പ്ലാസ്റ്റിക് മാലിന്യം പൈറോസീസ് എന്ന ആശയത്തിലൂടെ പ്ലാസ്റ്റിക്കിൽ നിന്ന് ക്രൂഡോയിൽ നിർമ്മിക്കുകയാണ് തങ്ങളുടെ പ്രൊജക്ടെന്ന് ടീം ലീഡർ എബിൻ പറഞ്ഞു. 25 മുതൽ 29 വരെ ആന്ധ്രാപ്രദേശിലെ ക്യൂ.ഐ.എസ് കോളേജ് ഒഫ് എൻജിനിയറിംഗിലാണ് സ്മാർട്ട് ഇന്ത്യ ഹക്കത്തൺ നടക്കുന്നത്.