
കൊച്ചി : കള്ളുഷാപ്പുകൾ രാവിലെ ഏഴു മണി മുതൽ പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കേരള ടോഡി ഷോപ്പ് ലൈസൻസിസ് അസോസിയേഷൻ ആവശ്യപ്പെട്ടു. കൂടാതെ കള്ളുഷാപ്പുകളുടെ ദൂരപരിധി വിദേശ മദ്യശാലകളുടേതിന് തുല്യമാക്കുക, വൃക്ഷക്കരം അടയ്ക്കുന്ന നടപടികൾ ലഘൂകരിക്കുക, റെയിഞ്ചിനകത്തും പുറത്തും നിന്ന് ചെത്തുന്ന തൊഴിലാളികളുടെ കള്ള് ഷാപ്പുകളിലേയ്ക്ക് കൊണ്ടുവരുന്നതിനായുള്ള കടത്ത് പാസുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുക, പാലക്കാട് പെർമിറ്റിനും ലോക്കൽ പെർമിറ്റിനും ഒരേ നിബന്ധനകൾ വയ്ക്കുന്നത് ഒഴിവാക്കുക, കള്ളുഷാപ്പ് ലൈസൻസ് ഫീസിനേക്കാൾ ഉയർന്ന തുക സർചാർജ്ജായി ഈടാക്കുന്നത് നിർത്തലാക്കുക തുടങ്ങിയവ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. സംഘടനയുടെ രക്ഷാധികാരിയും മുൻ എം.പിയുമായ സെബാസ്റ്റ്യൻ പോളിന്റെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കളായ എം.എസ്. മോഹൻദാസ്, വി.കെ. അജിത്ത് ബാബു, ജോമി പോൾ നെടുങ്കണ്ടത്തിൽ, എം.പി. ഷാജി, കെ.കെ. ഭഗീരഥൻ, മനോജ് മണി എന്നിവർ ചേർന്ന് സംസ്ഥാന എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി.