മുട്ടം: റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞ് ഗേറ്റ് സ്ഥാപിച്ചതായി പരാതി.കാക്കൊമ്പ് -പച്ചിലാംകുന്ന് - കൊല്ലംകുന്ന് റോഡിലാണ് ഗേറ്റ് സ്ഥാപിച്ചത്. ഗേറ്റ് സ്ഥാപിക്കാൻ കഴിഞ്ഞ ശനിയാഴ്ച്ച റോഡിന്റെ രണ്ട് വശങ്ങളിലും കോൺക്രീറ്റ് ചെയ്തിരുന്നു.എന്നാൽ ഇന്നലെ രാവിലെയാണ് ഗേറ്റ് സ്ഥാപിച്ചതെന്ന് പ്രദേശത്തെ ജനങ്ങൾ പറയുന്നു.റോഡിന്റെ രണ്ട് വശങ്ങളിലേയും സ്ഥലങ്ങൾ പാറമട ലോബികൾ വാങ്ങി കൂട്ടിയതായും ഇവിടേക്ക് പ്രദേശവാസികൾ വരാതിരിക്കാനാണ് ഗതാഗതം തടഞ്ഞതെന്ന് പറയപ്പെടുന്നു.ഏതാനും ആഴ്ച്ചകൾക്ക് മുൻപ് റോഡിലൂടെ ഗതാഗതം തടഞ്ഞ് ചങ്ങല സ്ഥാപിച്ചത് ജനങ്ങൾ പൊട്ടിച്ച് മാറ്റിയിരുന്നു.കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം 2016 ൽ മുൻ എം പി ജോയ്‌സ് ജോർജിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു കൊടി രൂപ അനുവദിച്ച് ടാറ് ചെയ്ത റോഡിന്റെ കുറുകെയാണ് സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് ഗെറ്റ് സ്ഥാപിച്ചിരിക്കുന്നത്.അറയാനിപ്പാറ- മുട്ടം സി എച്ച് സി റോഡിലും ഗതാഗതം തടഞ്ഞ് മുള്ളുവേലി സ്ഥാപിച്ചിട്ടുണ്ട്.പ്രശ്നത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണം എന്നാണ് ആളുകളുടെ ആവശ്യം.
പച്ചിലാംകുന്ന് കൊല്ലംകുന്ന് റോഡിന്റെ കുറുകെ സ്ഥാപിച്ച ഗേറ്റ്