കട്ടപ്പന : മന്ത്രി റോഷി അഗസ്റ്റിൻ കട്ടപ്പനയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു.ക്യാമ്പിലാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി മന്ത്രി പറഞ്ഞു.ശക്തമായ മഴയെ തുടർന്ന് 6 കുടുംബങ്ങളെയാണ് കട്ടപ്പന ടൗൺ ഹാളിലുള്ള തത്കാലിക ക്യാമ്പിലേക്ക് ജാഗ്രതയുടെ ഭാഗമായി കഴിഞ്ഞ ഒന്നാം തിയതി മാറ്റിയത്.കട്ടപ്പന നഗരസഭയിലെ മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള തവളപ്പാറ ഉൾപ്പെടെയുള്ള മേഖലകളിൽ കഴിയുന്നവരാണ് ഇവരിൽ ഭൂരിഭാഗം പേരും.ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളോട് അവരുടെ പ്രശ്‌നങ്ങൾ മന്ത്രി നേരിട്ട് ചോദിച്ചറിഞ്ഞു.ഇടുക്കിയിൽ നിലവിൽ 9 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.എന്നാൽ മഴ മാറിയാൽ ഈ ക്യാമ്പുകൾ തുടരേണ്ട സാഹചര്യമില്ലെന്നാണ് മനസ്സിലാക്കുന്നത്.കഴിഞ്ഞ വർഷത്തേത് പോലെ വലിയ നാശനഷ്ടങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസകരമാണ്.മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ഒന്ന് മുതൽ കട്ടപ്പന മേഖലയിൽ വ്യാപകമായ മഴയാണ് ലഭിച്ചത്.ഇതേ തുടർന്നാണ് കരുതൽ നടപടിയായി ഒരു കുട്ടി അടക്കം 14 പേരെ പേരേ ക്യാമ്പിലേക്ക് മാറ്റിയത്.ഉരുൾ പൊട്ടൽ സാധ്യത ഉള്ള മേഖലയിൽ കഴിയുന്ന 6 കുട്ടികൾ അടക്കം 23 പേരെ ബന്ധു വീടുകളിലേക്കും മാറ്റിയിട്ടുണ്ട്.