മാഹി: കൈയിൽ കിട്ടിയ വൈദ്യുതി ബില്ല് കണ്ടപ്പോൾ പന്തക്കൽ സ്വദേശി കറണ്ടടിച്ചത് പോലെ സ്തംഭിച്ചു. 25,93,10,580 രൂപയുടെ ബില്ലാണ് മാഹി പന്തക്കൽ കുന്നുമ്മൽ പാലത്തിന് സമീപം ചന്ദ്രോത്തിൽ വാടക വീട്ടിൽ താമസിക്കുന്ന മാലയാട്ട് സനിൽ കുമാറിന് ലഭിച്ചത്.
ബില്ലിലെ തുകയൊന്നും ശ്രദ്ധിക്കാതെ പന്തക്കലിലെ അക്ഷയ കേന്ദ്രത്തിൽ ഓൺലൈനായി തുക അടയ്ക്കുവാൻ രശീത് കാണിച്ചപ്പോഴാണ് അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരൻ ഭീകരമായ തുക രേഖപ്പെടുത്തിയത് സനിൽകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
കൺസ്യൂമർ നമ്പറും, വീട്ടുടമയുടെ പേരും, മേൽവിലാസവും തെറ്റാതെ രസീതിൽ
രേഖപ്പെടുത്തിയിട്ടുണ്ട്. മാഹിയിൽ യൂണിറ്റിന് 35പൈസ ഈയിടെ വർദ്ധിച്ചിരുന്നു. മാഹി വൈദ്യുതി വകുപ്പിലെ ജീവനക്കാർ വീടുകളിലും സ്ഥാപനങ്ങളിലും എത്തി മീറ്റർ റീഡിംഗ് എടുത്തശേഷം മാഹി വൈദ്യുതി വകുപ്പ് ഓഫീസിൽ നിന്ന് പുതുച്ചേരി ഹെഡ് ഓഫീസ് റവന്യു
സെക്ഷനിലേക്ക് റീഡിംഗ് അയച്ചു കൊടുക്കുകയാണ് പതിവെന്ന് മാഹി വൈദ്യുതി വകു പ്പ്
അധികൃതർ പറഞ്ഞു. പുതുച്ചേരി ഓഫീസിൽ നിന്ന് കണക്ക് കൂട്ടലിൽ സംഭവിച്ച അബദ്ധമായിരിക്കാമെന്നാണ് മാഹി വൈദ്യുതി വകുപ്പ് അധികൃതരുടെ നിഗമനം.