mv-govindan
എം.വി ഗോവിന്ദൻ

കണ്ണൂർ: കണ്ണൂരിൽ നിന്നും സി.പി.എം സംസ്ഥാനസെക്രട്ടറി സ്ഥാനത്തേക്കുവരുന്ന ഏഴാമത്തെ നേതാവാണ് എം.വി ഗോവിന്ദൻ. എ.കെ.ജി, സി.എച്ച് കണാരൻ, ഇ.കെ നായനാർ, ചടയൻഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കു ശേഷമാണ് എം.വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയാവുന്നത്.

സീനിയോറിറ്റി പ്രകാരം ഇ.പി ജയരാജനാണ് സെക്രട്ടറിയാവേണ്ടതെങ്കിലും കേന്ദ്രകമ്മിറ്റി പാർട്ടിയെ നയിക്കാൻ എം.വി ഗോവിന്ദനെ നിയോഗിക്കുകയായിരുന്നു. ഇ.പി ജയരാജൻ ജില്ലാസെക്രട്ടറിയായിരിക്കെ ഹൈദരബാദിൽ പാർട്ടി കോൺഗ്രസിന് പോയി മടങ്ങിവരവെ 2002മുതൽ 2006 വരെ കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്നു ഗോവിന്ദൻ.

മന്ത്രിസ്ഥാനത്തേക്കാൾ വലുത്
പാർട്ടി സ്ഥാനം: പി.കെ ശ്യാമള

തളിപ്പറമ്പ്: സി.പി.എം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദനെ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് ഭാര്യയും ജനാധിപത്യമഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാസെക്രട്ടറിയുമായ പി.കെ ശ്യാമള പ്രതികരിച്ചു. മന്ത്രിസ്ഥാനത്തെക്കാൾ പ്രധാനപ്പെട്ടതാണ് പാർട്ടിസ്ഥാനം. പാർട്ടി നൽകുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നിറവേറ്റുകയെന്നത്
സന്തോഷമുള്ള കാര്യമാണ്. മാഷിന്റെ കഴിവിനുള്ള അംഗീകാരമാണ് സ്ഥനലബ്ധിയെന്നും പി.കെ ശ്യാമള പറഞ്ഞു.