വൈക്കം: മഴക്കെടുതിയെ നേരിടാൻ വൈക്കം നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വെള്ളപ്പൊക്കമോ, അതുമായി ബന്ധപ്പെട്ട മ​റ്റു നാശങ്ങളോ ഉണ്ടായാൽ വിവരമറിയിക്കാൻ സെക്രട്ടറി 9048006775 , ഹെൽത്ത് ഇൻസ്‌പെക്ടർ 9497764470, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ 9656909088 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം .

മഴ ശക്തമായ സാഹചര്യത്തിൽ നഗരസഭയുടെ 26 വാർഡുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ ചെയർപേഴ്‌സൺ രാധികാ ശ്യാം , കൗൺസിലർമാരുടെ അടിയന്തിര യോഗം വിളിച്ചുകൂട്ടി നിർദ്ദേശങ്ങൾ നൽകി. കിഴക്കൻ വെള്ളത്തിന്റെ വരവോടെ വേമ്പനാട്ടുകായലിലും, മൂവാ​റ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. എന്നാൽ നിലവിൽ ആശങ്കയ്ക്ക് സാഹചര്യമില്ല. ഓരോ വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ ദുരന്ത നിവാരണ സമിതിയെ വിളിച്ച്കൂട്ടി സംരക്ഷണ പ്രവർത്തനങ്ങൾ സജ്ജമാക്കാനും തീരുമാനിച്ചു.

ചെയർപേഴ്‌സൺ രാധികാ ശ്യാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർമാരായ സിന്ധു സജീവൻ, ആർ.സന്തോഷ്, ബി.ചന്ദ്രശേഖരൻ , എ.സി മണിയമ്മ, അശോകൻ വെള്ളവേലി, കെ.ബി ഗിരിജാകുമാരി, കവിതാ രാജേഷ്, രാജശ്രീ വേണുഗോപാൽ, ഏബ്രഹാം പഴേക്കടവൻ, മുൻസിപ്പൽ എഞ്ചിനീയർ ബി.ജയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.സ്മിത എന്നിവർ പങ്കെടുത്തു.